തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരക്കിട്ട പ്രചരണങ്ങൾ ചർച്ചയാവുന്നു. ഇത്രയും കാലും മുഖ്യന് ഉണ്ടെന്ന് പറയപ്പെടുന്ന സുരക്ഷാ ഭീഷണി ചിത്രത്തിൽ പോലും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് കാലത്തെ മുഖ്യന്റെ സഞ്ചാരം.
തിരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എത്തുന്നതും പലയിടങ്ങളിലായി സഞ്ചരിച്ചതും അതിഭീകര സുരക്ഷയുടെ ബുദ്ധിമുട്ടുകളുണ്ടാക്കാതെയാണെന്നതാണ് സവിശേഷത. നാടുമുഴുവൻ ഗതാഗതം തടഞ്ഞും അഗ്നിരക്ഷാസേന മുതൽ ആംബുലൻസ് വരെ ഉൾപ്പെടുന്ന വാഹനവ്യൂഹമൊരുക്കിയും വിവാദങ്ങളിൽ ഇടംപിടിച്ച ‘നവകേരള സദസ്സ്’ മോഡൽ സുരക്ഷാ സന്നാഹം ഒഴിവാക്കി ലളിതമായിട്ടായിരുന്നു പല സ്ഥലത്തേക്കുമുള്ള പ്രചാരണ യാത്രകൾ.
പൈലറ്റ്, എസ്‌കോർട്ട് പൊലീസ് വാഹനങ്ങൾക്കു പുറമെ അംഗരക്ഷകരുടെ വാഹനങ്ങളടക്കം അരഡസനിൽ താഴെ വാഹനങ്ങൾ മാത്രം ഉൾപ്പെട്ട വ്യൂഹമാണു മുഖ്യമന്ത്രിക്കു സുരക്ഷയൊരുക്കാൻ ഉണ്ടായിരുന്നത്. 7 ആയുധധാരികളടക്കം 25 കമാൻഡോകൾ ഉൾപ്പെട്ട ദ്രുതകർമസേന, 2 എസ്‌കോർട്ട് വാഹനങ്ങൾ, ഒരു പൈലറ്റ് വാഹനം, സ്‌ട്രൈക്കർ ഫോഴ്‌സ്, സ്‌പെയർ വാഹനം തുടങ്ങിയവ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ അണിനിരക്കുന്ന സുരക്ഷാ സന്നാഹം തുടങ്ങിയവ ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പൊതുപരിപാടി നടക്കുന്ന സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, അഗ്‌നിരക്ഷാ സേന, മെഡിക്കൽ സംഘം, ആംബുലൻസുകൾ തുടങ്ങിയവ നേരത്തെ ഏർപ്പെടുത്താറുണ്ടെങ്കിലും കഴിഞ്ഞ ദിവസം മെറ്റൽ ഡിറ്റക്ടർ പോലുമുണ്ടായിരുന്നില്ല. മുൻകൂറായി ഗതാഗതം തടസ്സപ്പെടുത്തി റോഡ് ക്ലിയറിങ് പാർട്ടിയെ നിയോഗിക്കുന്ന രീതിയുമുണ്ടായില്ല.
വേദിയുടെ ഏറെ മുന്നിൽ ജനത്തെ ബാരിക്കേഡ് കെട്ടി അകറ്റിയിരുത്തുന്ന രീതിയുമു
Discussion about this post