ന്യൂഡൽഹി : ഛത്തീസ്ഗഡിലെ കാങ്കറിൽ കമ്യൂണിസ്റ്റ് ഭീകരരുമായുള്ള ഏറ്റുമുട്ടൽ വൻ വിജയമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംയുക്ത സുരക്ഷാ സേനയെ പ്രശംസിക്കുകയും ചെയ്തു. ഛത്തീസ്ഗഡിൽ മൂന്ന് മാസത്തിനിടെ 80 ത്തിലധികം കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭീകരരെ വൈകാതെ പിഴുതെറിയുമെന്ന് അദ്ദേഹം പറഞ്ഞു.
മോദി പ്രധാനമന്ത്രിയായത് മുതൽ കമ്യൂണിസ്റ്റ് ഭീകരതയ്ക്ക് എതിരായ പ്രചാരണമാണ് ബിജെപി സർക്കാർ നടത്തുന്നത്. 2014 ൽ മുതൽ സംയുക്ത സുരക്ഷാ സേനയുടെ ക്യാമ്പുകൾ സ്ഥാപിച്ചിരുന്നു. 2019 ന് ശേഷം 250 ക്യാമ്പുകൾ എങ്കിലും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് മാസത്തിനിടെ 80 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. 125 പേർ അറസ്റ്റിലായി. 150 പേർ എങ്കിലും ആയുധം താഴെ വച്ച് ഇതിൽ നിന്ന് പിൻന്മാറി.
കഴിഞ്ഞ ദിവസമാണ് കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏകദേശം നാല് മണിക്കൂറുകളോളം ഏറ്റുമുട്ടൽ നീണ്ടുനിന്നു. സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ 29 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ 15 പേർ സ്ത്രീകളായിരുന്നു. പ്രദേശത്ത് നിന്നും എ.കെ 47 തോക്കുകളും മൂന്ന് ലൈറ്റ് മെഷീൻ ഗണ്ണുകളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post