ശ്രീനഗർ; ജമ്മുകശ്മീരിൽ ഒമ്പത് ഇടങ്ങളിൽ എൻഐഎ റെയ്ഡ്. 2022 ൽ ഏജൻസി രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് പരിശോധന. തീവ്രവാദപ്രവർത്തനങ്ങളുമായി ബന്ധമുള്ള വ്യക്തികളുമായി ബന്ധപ്പെട്ട വിവിധ ഇടങ്ങളിൽ സുരക്ഷാ സേനയുമായി സഹകരിച്ചാണ് പരിശോധന. ഇന്ന്പുലർച്ചെ ആരംഭിച്ച റെയ്ഡുകൾ ഇപ്പോഴും തുടരുകയാണ്.
കോക്കർനാഗ് ( ജമ്മു കശ്മീർ ) ഏറ്റുമുട്ടൽ കേസിലെ രണ്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ പരിശോധന. കേസിലെ പ്രതികൾ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) വിഭാഗമായ ദി റെസിസ്റ്റന്റ് ഫ്രണ്ടുമായി (ടിആർഎഫ്) ബന്ധമുള്ളവരാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നു. ‘ജിഹാദ്’ എന്ന പേരിൽ തീവ്രവാദ സംഘടനകളിൽ ചേരാൻ കശ്മീരി യുവാക്കളെ തുടർച്ചയായി പ്രേരിപ്പിക്കുന്നതിലും ഇവർ ഏർപ്പെട്ടിട്ടുണ്ട്. രണ്ട് സംഘടനകളും ട്വിറ്റർ, ടെലിഗ്രാം, യുട്യൂബ് ചാനലുകൾ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തങ്ങളുടെ ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലില്ലാത്ത യുവാക്കളെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വശീകരിക്കുന്നതിനുമായി പ്രവർത്തിക്കുന്നുവെന്നാണ് ആരോപണം.
Discussion about this post