ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിപ്പിച്ച് നിക്കാഹ് കഴിപ്പിച്ചു. കറാച്ചിയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനി അസ്മയെ ആണ് നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കറാച്ചി സ്വദേശി റഹീം യാർ ഖാനാണ് പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് തിരച്ചിലിൽ ആയിരുന്നു വീട്ടുകാർ ഇതിനിടെയാണ് വിവാഹത്തിന്റെ വീഡിയോ പുറത്തുവന്നത്.
ഖാസിയുടെ വീട്ടിലായിരുന്നു നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങുകൾ എന്നാണ് സൂചന. വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് നിക്കാഹിൽ പങ്കെടുത്തത്. നിക്കാഹുമായി ബന്ധപ്പെട്ട ചടങ്ങുകളും ഇതിന് ശേഷം പെൺകുട്ടി കരാറിൽ ഒപ്പുവയ്ക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്. വീഡിയോ പുറത്തുവന്നതോടെ പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായി എന്ന വാദവുമായി ഖാസിയും റഹീമിന്റെ കുടുംബവും രംഗത്ത് എത്തി.
പെൺകുട്ടിയ്ക്ക് 19 വയസ്സാണെന്നാണ് ഇവർ പറയുന്നത്. ഇതിന് പുറമേ പെൺകുട്ടി നിക്കാഹിന് സമ്മതം അറിയിച്ചെന്നും ഇവർ പറയുന്നുണ്ട്. അതേസമയം സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
Discussion about this post