ന്യൂഡൽഹി : മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിനെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയെ എതിർത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്്. സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ഇഡി സത്യവാങ്മൂലം സമ്മർപ്പിച്ചു. അഴിമതിക്കേസിൽ ഇഡി അറസ്റ്റ്് ചെയ്തതിനെയും തുടർന്നുള്ള റിമാൻഡിനെയും ചോദ്യം ചെയ്താണ് കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. ഹർജിയിൽ മറുപടി നൽകാൻ ദേശീയ ഏജൻസിയോട് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് ഇഡി മറുപടി നൽകിയത്.
അദ്ദേഹത്തിന് ഒൻപത് തവണ സമൻസ് അയച്ചു. ഇത്ര തവണ സമൻസ് അയച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത് എന്ന് ഇഡി സുപ്രീം കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിന്റെ പങ്ക് നേരിട്ട് വെളിപ്പെടുത്തുന്ന പ്രധാന തെളിവുകൾ വീണ്ടെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് കൂടാതെ പ്രതികളും മറ്റ് വ്യക്തികളും ചേർന്ന് മൊത്തം 170 മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടുണ്ട്. കേസിന്റെ നിരവധി തെളിവുകളും ഇവർ നശിപ്പിച്ചിട്ടുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി കെജ്രിവാളിനോട് മൊബൈൽ ഫോണിന്റെ പാസ്‌വേഡ് നൽകാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കസ്റ്റഡി സമയത്ത് ഇത് വീണ്ടും ചോദിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം തരാൻ വിസമ്മതിക്കുകയായിരുന്നു.
Discussion about this post