ക്രെംലിൻ: പോളണ്ടിൽ നാറ്റോ ആണവായുധങ്ങൾ വിന്യസിക്കാൻ തീരുമാനിച്ചാൽ റഷ്യ ഏറ്റവും ആദ്യം ആക്രമിക്കുന്നത് അവിടെയായിരിക്കുമെന്ന് തുറന്നു പറഞ്ഞ് റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ്. ഇതോടു കൂടി യൂറോപ്പ്യൻ യൂണിയനും റഷ്യയും തമ്മിലുള്ള സംഘർഷം മറ്റൊരു തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഏത് നിമിഷവും ഒരു ആണവ യുദ്ധം പൊട്ടിപുറപ്പെട്ടേക്കാം എന്ന ഭയപ്പാടിലേക്ക് വീണിരിക്കുകയാണ് നിലവിൽ യൂറോപ്.
കഴിഞ്ഞ വർഷം അവസാനം അയൽരാജ്യമായ ബെലാറസിൽ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ സ്ഥാപിക്കാനുള്ള റഷ്യയുടെ തീരുമാനം കണക്കിലെടുത്ത്, പാശ്ചാത്യ ആണവായുധങ്ങൾ വിന്യസിക്കുവാൻ തൻ്റെ രാജ്യം തയ്യാറാണെന്ന് പോളിഷ് പ്രസിഡൻ്റ് ആൻഡ്രെജ് ദുഡ തിങ്കളാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ആണവ കേന്ദ്രങ്ങളെ ആദ്യം ആക്രമിക്കും എന്ന ഭീഷണിയുമായി റഷ്യ രംഗത്തെത്തിയത്.
ഞങ്ങളുടെ ക്ഷമ എന്ന് പറയുന്നത് ” പരിധികൾ ഇല്ലാത്തത്” ആണെന്ന് കരുതരുത്. ഈ കളി വളരെ അപകടകരമാണ്, അതിൻ്റെ അനന്തരഫലങ്ങൾ പ്രവചനാതീതമായേക്കാം. റിയാബ്കോവ് പറഞ്ഞു
ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവും പോളണ്ട് ഡൂഡയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചു, റഷ്യയുടെ പ്രതിരോധ മന്ത്രാലയം സ്ഥിതിഗതികൾ വിശകലനം ചെയ്യുമെന്നും ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രതികാര നടപടികളും സ്വീകരിക്കുമെന്നും പ്രസ്താവിച്ചു.
അതേസമയം വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിൽ, റഷ്യൻ സഖ്യകക്ഷിയായ ബെലാറസ് വ്യാഴാഴ്ച പോളണ്ടിൻ്റെ അതിർത്തിയിലേക്ക് യുദ്ധസജ്ജരായ സൈനികരെ നീക്കിയത് സാഹചര്യം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.
Discussion about this post