കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വനിതാ നേതാവിനെതിരെ തൃണമൂൽ കോൺഗ്രസിന്റെ ആക്രമണം. കസബ മഹിളാ മണ്ഡലൽ അദ്ധ്യക്ഷ സരസ്വതി ശങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ സരസ്വതി ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രി 11. 30 ഓടെയായിരുന്നു സംഭവം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി പ്രവർത്തകർക്കൊപ്പം ആനന്ദ്പൂരിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയായിരുന്നു സരസ്വതി. ഇതിനിടെ അവിടേയ്ക്ക് മാരകായുധങ്ങളുമായി എത്തിയ തൃണമൂൽ ഗുണ്ടകളുടെ സംഘം ആക്രമിക്കുകയായിരുന്നു. പുരുഷ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു അവർ ആക്രമണം നടത്തിത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സരസ്വതിയ്ക്ക് നേരെയും ആക്രമണം ഉണ്ടായത്.
ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ അക്രമികൾ ഒരക്ഷപ്പെടുകയായിരുന്നു. ആളുകളാണ് സരസ്വതിയെ ആശുപത്രിയിൽ എത്തിച്ചത്. ആക്രമണത്തിൽ സരസ്വതിയുടെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. മറ്റ് പ്രവർത്തകർക്കും പരിക്കുകളുണ്ട്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്ത് എത്തി. ബിജെപി നേതാവിനെതിരായ തൃണമൂൽ ഗുണ്ടകളുടെ അതിക്രമം ഇങ്ങനെ ആണ് എങ്കിൽ, സന്ദേശ്ഖാലിയിലെ സാധാരണക്കാർ നേരിട്ടത് എന്തെന്ന് ഓർക്കുമ്പോൾ ശരീരം വിറയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു. സരസ്വതിയുമായി സംസാരിച്ചതിന് പിന്നാലെ ആയിരുന്നു സ്മൃതിയുടെ പ്രതികരണം. ബിജെപി നേതാവ് അമിത് മാളവ്യയും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post