ലക്‌നൗ: ഇക്കുറി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്ര മത്സരിക്കില്ല. പ്രചാരണത്തിന് മാത്രം ഇറങ്ങനാണ് ഇക്കുറി പ്രിയങ്കയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നോ റായ്ബറേലിയിൽ നിന്നോ പ്രിയങ്ക മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന സൂചനകൾ പുറത്തുവരുന്നത്.
നിലവിൽ വയനാട് ലോക്‌സഭാമണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി മത്സരിക്കുന്നുണ്ട്. ഇതിന് പുറമേ അമേഠിയിലോ, റായ്ബറേലിയിലോ മത്സരിച്ചേക്കും. ഈ മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കായി പ്രിയങ്ക പ്രചാരണത്തിനെത്തും. വരും മണ്ഡലങ്ങളിൽ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
ഇന്നലെ കോൺഗ്രസ് ഉന്നത നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ആയിരുന്നു അമേഠിയിലോ റായ്ബറേലിയിലോ പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ പ്രഖ്യാപനം തള്ളുന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. അടുത്ത മാസം 20 നാണ് ഇരു മണ്ഡലങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പ്.
അതേസമയം പ്രിയങ്കാ വാദ്ര തിരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിൽക്കുന്നതിന്റെ കാരണം വ്യക്തമല്ല. പരാജയഭീതിയെ തുടർന്നാണ് ഇക്കുറി മത്സര രംഗത്തേക്കില്ലെന്ന തീരുമാനത്തിൽ എത്തിയിരിക്കുന്നത് എന്നാണ് സൂചന.
Discussion about this post