ന്യൂഡൽഹി : ഡൽഹി വനിതാ കമ്മീഷനിൽ കൂട്ട പിരിച്ചുവിടൽ. 223 ജീവനക്കാരെ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്സേന പിരിച്ചു വിട്ടു. -അനുമതിയില്ലാതെയും ചട്ടങ്ങൾക്ക് വിരുദ്ധവുമായാണ് ആം ആദ്മി എംപിയും ഡിസിഡബ്ല്യു മുൻ ചെയർപേഴ്‌സൺ സ്വാതി മലിവാൾ ജീവനക്കാരെ നിയമിച്ചെന്ന അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് ലഫ്റ്റനന്റ് ഗവർണറുടെ ഉത്തരവ്.
ധനവകുപ്പിന്റെയും ലഫ്റ്റനന്റ് ഗവർണറുടെയും അനുമതിയില്ലാതെയാണ് സ്വാതി മലിവാൾ കരാർ ജീവനക്കാരെ നിയമിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കൂടാതെ
വനിതാ ശിശുവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ ഡിസിഡബ്ല്യു നിയമപ്രകാരം 40 തസ്തികകൾ തസ്തികകൾ മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാൽ സ്വാതി മലിവാൾ അധിക അംഗങ്ങളെ നിയമിക്കുകയും ചെയ്തു. അതിന് അനുവാദം വാങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി. കൂടാതെ, ജീവനക്കാർക്കുള്ള ശമ്പളവും അലവൻസുകളും വർദ്ധിപ്പിച്ചത് മതിയായ ന്യായീകരണമില്ലാതെയാണെന്നും കണ്ടെത്തിയിട്ടുണ്ട് . ഇതിനുപിന്നാലെയാണ് നടപടി .
കരാർ ജീവനക്കാരായി ഉൾപ്പെടുത്താൻ ഡിസിഡബ്ല്യുവിന് അധികാരമില്ല. സ്റ്റാഫിനെ നിയമിക്കുമ്പോൾ DCW കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിച്ചിട്ടില്ല. ഓരോ തസ്തികയ്ക്കും അധിക ജീവനക്കാരുടെ യഥാർത്ഥ ആവശ്യകതയും യോഗ്യതാ മാനദണ്ഡങ്ങളും വിലയിരുത്തുന്നതിന്’ ഒരു പഠനവും നടത്തിയിട്ടില്ലെന്നും ഉത്തരവിൽ പറയുന്നു.
Discussion about this post