ബംഗളൂരു: ആറുവയസ്സുകാരന് ദാരുണാന്ത്യം. കുടുംബ പ്രശ്നത്തെ തുടർന്ന് അമ്മ മുതലകളുള്ള അരുവിയിലേക്ക് കുട്ടിയെ എറിയുകയായിരുന്നു. പാതി ഭക്ഷിച്ച നിലയിലാണ് ആറ് വയസ്സുകാരന്റെ മൃതദേഹം അരുവിയിൽ നിന്ന് പുറത്തെടുത്തത്. കർണാടകയിലെ ദാൻ ദെലിയിലാണ് ദാരുണ സംഭവം.
ഞായറാഴ്ച രാവിലെയാണ് പാതി ഭക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെയാണ് 23 വയസ്സുകാരിയായ യുവതി 6 വയസ്സുള്ള കുട്ടിയെ പിൻവശത്തുള്ള അരുവിയിലേക്ക് വ ലിച്ചെറിഞ്ഞത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർക്ക് വെളിച്ചക്കുറവ് മൂലം കുട്ടിയെ കണ്ടെടുക്കാൻ സാധിച്ചില്ല. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ വിവരങ്ങൾഅന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post