ഭോപ്പാൽ :തിരഞ്ഞെടുപ്പിലൂടെ രാജ്യം ചരിത്രത്തിലെ വഴിത്തിരിവിലെത്തിയിരിക്കുയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ജിഹാദാണോ രാമരാജ്യമണോ വേണ്ടത് എന്ന് തീരുമാനിക്കുന്നത് ജനങ്ങൾ ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ രാജവംശത്തെ സംരക്ഷിക്കുക എന്നതാണ് പ്രധാന്യം. അല്ലാതെ രാജ്യത്തെ സംരക്ഷിക്കുക എന്നതല്ല . അവരുടെ അധികാരം സംരക്ഷിക്കാൻ അവർ ഏത് അറ്റം വരെ പോകും എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പാകിസ്താനിലെ ഭീകരർ ഇന്ത്യയ്ക്കെതിരെ ജിഹാദ് ഭീഷണി മുഴക്കുന്നു. ഇവിടെ കോൺഗ്രസിലുള്ളവരും മോദിക്കെതിരെ വോട്ട് ജിഹാദ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.. അതായത് ഒരു പ്രത്യേക മതത്തിൽപ്പെട്ടവരോട് ഒറ്റക്കെട്ടായി മോദിക്കെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെടുന്നു. കോൺഗ്രസിന്റെ നിലവാരം എന്താണെന്ന് ഇതിലൂടെ മനസ്സിലാക്കാം എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസിന് ഭയാനകമായ ഉദ്ദേശ്യങ്ങളുണ്ടെന്നും അവരുടെ ഗൂഢാലോചന അപകടകരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post