ന്യൂഡൽഹി: വിവാദപരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രോഡ. ഒരുദേശീയമാദ്ധ്യമവുമായുള്ള അഭിമുഖത്തിൽ നടത്തിയ വംശീയപരാമർശമാണ് വിവാദമായിരിക്കുന്നത്. ഇന്ത്യയുടെ കിഴക്കൻ ഭാഗങ്ങളിലെ ആളുകൾ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപോലെയും പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപ്പേലെയും വടക്ക് ഭാഗത്തുള്ളവും വെള്ളക്കാരെയും പോലെയാണ്. പക്ഷേ ഇതൊരു പ്രശ്‌നമല്ല. ഞങ്ങൾ എല്ലായിപ്പോഴും സഹോദരി സഹോദരന്മാരമെന്നായിരുന്നു ഓവർസീസ് കോൺഗ്രസ് അദ്ധ്യക്ഷൻ കൂടിയായ സാം പിത്രോഡയുടെ പരാമർശം.
അതേസമയം ഇത് വംശീയവാദവും ഇന്ത്യക്കാരെ ഭിന്നിപ്പിക്കുന്നതുമായ പരാമർശമാണെന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ കുറ്റപ്പെടുത്തി.
സാമിനെതിരെ നിമയമനടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് പ്രതികരിച്ചു. പിന്നാലെ പിത്രോഡയുടെ പരാമർശം തള്ളുന്നുവെന്ന് കോൺഗ്രസ് പ്രതികരിച്ചു. നേരത്തെ പാരമ്പര്യ സ്വത്തുമായി ബന്ധപ്പെട്ട് പിത്രോഡ നടത്തിയ പരാമർശം കോൺഗ്രസിന് വലിയ രീതിയിൽ ക്ഷീണമമുണ്ടാക്കുകയും ബിജെപി പ്രചരാണായുധമാക്കുകയും ചെയ്തിരുന്നു. പിത്രോഡയുടെ പരാമർശത്തിലൂടെ കോൺഗ്രസിന്റെ യഥാർത്ഥ മുഖമാണ് വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഉയർന്നുവരുന്ന വിമർശനം.
Discussion about this post