Saturday, December 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗ്വാളിയോർ രാജ്ഞി രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു ; നേപ്പാളിലെ മുൻ പ്രധാനമന്ത്രിയുടെ കൊച്ചുമകൾ ഗ്വാളിയോർ രാജ്ഞിയായ കഥയറിയാം

by Brave India Desk
May 15, 2024, 04:23 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഗ്വാളിയോർ രാജ്ഞി രാജ്മാത മാധവി രാജെ സിന്ധ്യ അന്തരിച്ചു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ അമ്മയും മുൻ കേന്ദ്രമന്ത്രി മാധവറാവു സിന്ധ്യയുടെ ഭാര്യയുമാണ് അന്തരിച്ച മാധവി രാജെ സിന്ധ്യ. രോഗബാധിത ആയതിനെ തുടർന്ന് കഴിഞ്ഞ മൂന്നുമാസമായി ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെ എഴുപതാം വയസ്സിലാണ് ഗ്വാളിയോറിന്റെ പ്രിയപ്പെട്ട രാജ്മാത വിടവാങ്ങിയത്.

നേപ്പാൾ രാജകുടുംബാംഗവും കൂടിയാണ് മാധവി രാജെ സിന്ധ്യ. നേപ്പാളിലെ മുൻ പ്രധാനമന്ത്രി കൂടിയായിരുന്ന ഷംഷേർ ജംഗ് ബഹാദൂർ റാണയുടെ കൊച്ചുമകളായ പെൺകുട്ടി ഗ്വാളിയോർ രാജ്ഞി ആയതിനു പിന്നിൽ അതിശയിപ്പിക്കുന്ന ഒരു കഥയുണ്ട്, വിവാഹത്തിനു മുൻപ് രാജകുമാരി കിരൺ രാജ്യലക്ഷ്മി ദേവി എന്നായിരുന്നു ആ പെൺകുട്ടിയുടെ പേര്. നേപ്പാളിലെ മാധേഷ് പ്രവിശ്യയിലെ ആർമി ജനറലിന്റെ മകളായി രാജകുടുംബത്തിലെ പ്രിയപ്പെട്ട രാജകുമാരി ആയിട്ട് ആയിരുന്നു കിരൺ രാജ്യലക്ഷ്മി വളർന്നുവന്നത്.

Stories you may like

യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്

ബംഗ്ലാദേശിൽ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക തീവെപ്പ് ; ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്

1966 ലാണ് അവർ ഇന്ത്യയിലെ മധ്യപ്രദേശിലെ ഗ്വാളിയോർ രാജകുടുംബത്തിലേക്ക് വധുവായി എത്തുന്നത്. സിന്ധ്യ രാജകുടുംബത്തിലെ രാജകുമാരനും ഗ്വാളിയോർ നാട്ടുരാജ്യത്തിലെ അവസാന ഭരണാധികാരിയായിരുന്ന ജിവാജിറാവു സിന്ധ്യയുടെ മകനും ആയിരുന്നു മാധവറാവു സിന്ധ്യ. ഗ്വാളിയോറിലെ സിന്ധ്യ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം വിൻചെസ്റ്റർ കോളേജിലും ഓക്സ്ഫോർഡിലെ ന്യൂ കോളേജിലും ആയാണ് അദ്ദേഹം ഉപരിപഠനം നടത്തിയത്. പഠനം പൂർത്തിയായതോടെ അദ്ദേഹത്തിന്റെ പിതാവിന്റെ മരണശേഷം രാജ്മാത സ്ഥാനത്തുണ്ടായിരുന്ന മാതാവ് വിജയ രാജെ സിന്ധ്യയുടെ താല്പര്യ പ്രകാരം അദ്ദേഹത്തിന് വിവാഹാലോചനകൾ ആരംഭിച്ചു.

വിവാഹത്തിനായി മാധവറാവു ഒരു ഉടമ്പടി മാത്രം മുന്നോട്ടു വച്ചു. വിവാഹത്തിനുമുമ്പ് തനിക്ക് വധുവിനെ കാണണം എന്നായിരുന്നു അത്. അക്കാലത്ത് രാജകുടുംബങ്ങളിൽ ഒട്ടും പതിവില്ലാത്ത ഒരു കാര്യമായിരുന്നു വിവാഹത്തിന് മുൻപ് വരനും വധുവും തമ്മിൽ പരസ്പരം കാണുന്നത്. മാധവറാവുവിന്റെ ആവശ്യത്തിന് രാജ്മാത വഴങ്ങിയെങ്കിലും വിവാഹം ആലോചിച്ച രാജകുമാരിമാരുടെ കുടുംബങ്ങൾ ഒന്നും തന്നെ ഇതിന് തയ്യാറായില്ല. രാജകുടുംബങ്ങളിൽ നിന്നും വിവാഹ ആലോചനകൾ വന്നിരുന്നെങ്കിലും മാധവറാവുവിന്റെ ആവശ്യം അംഗീകരിക്കാൻ ആരും തയ്യാറാകാഞ്ഞതോടെ വിവാഹം തന്നെ നീണ്ടു പോയി. ആയിടയ്ക്കാണ് നേപ്പാളിലെ രാജകുടുംബത്തിലെ രാജകുമാരി കിരൺ രാജ്യലക്ഷ്മി ദേവിയെ കുറച്ച് രാജ്മാതാ വിജയ രാജെ സിന്ധ്യ കേൾക്കുന്നത്. പക്ഷേ അവിടെയും കഥ സമാനമായിരുന്നു. രാജകുമാരിയെ നേരിട്ട് കാണിക്കാൻ കഴിയില്ല പക്ഷേ ഒരു ഫോട്ടോ കാണിക്കാമെന്ന് ഒടുവിൽ നേപ്പാൾ രാജകുടുംബം സമ്മതിച്ചു. അങ്ങനെ മാധവ റാവു കിരൺ രാജ്യലക്ഷ്മിയുടെ ഫോട്ടോ കാണുകയും കണ്ട ഉടനെ തന്നെ ഇഷ്ടപ്പെട്ട് വിവാഹത്തിന് സമ്മതിക്കുകയുമായിരുന്നു.

വലിയ ആഘോഷങ്ങളോടെയും ആർഭാടങ്ങളോടെയും ഡൽഹിയിൽ വച്ചായിരുന്നു മാധവ റാവു-കിരൺ രാജ്യലക്ഷ്മി വിവാഹം നടന്നത്. വിവാഹം കഴിച്ചതോടെ മറാത്ത രാജകുടുംബങ്ങളിലെ ആചാര പ്രകാരം കിരൺ രാജ്യലക്ഷ്മി ദേവിയുടെ പേര് മാധവി രാജെ സിന്ധ്യ എന്ന് മാറ്റപ്പെട്ടു.
ഭർത്താവ് മാധവറാവു സിന്ധ്യ ജീവിച്ചിരുന്നിരുന്ന കാലത്ത് മഹാറാണി എന്നായിരുന്നു മാധവി രാജെ സിന്ധ്യ അഭിസംബോധന ചെയ്യപ്പെട്ടിരുന്നത്. പിന്നീട് ഭർത്താവിന്റെ മരണശേഷമാണ് അവർ രാജ്മാത എന്ന് അറിയപ്പെടാൻ ആരംഭിച്ചത്. 2001 സെപ്റ്റംബറിൽ ആയിരുന്നു മുൻ കേന്ദ്രമന്ത്രിയായിരുന്ന മാധവറാവു സിന്ധ്യ ഉത്തർപ്രദേശിൽ വച്ച് ഒരു വിമാനാപകടത്തിൽ അന്തരിച്ചത്. 9 തവണ ലോക്സഭാംഗമായിരുന്ന മാധവറാവു സിന്ധ്യ ഭാരതീയ ജനസംഘത്തിലും പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ആയാണ് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. മാധവറാവു- മാധവി രാജെ ദമ്പതികൾക്ക് രണ്ടു മക്കളാണുള്ളത്. വ്യവസായ പ്രമുഖ ആയ ചിത്രാംഗദ സിംഗ്, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരോടൊപ്പം സന്തുഷ്ടകരമായ ജീവിതം നയിച്ചു വരുന്നതിനിടയിലാണ് എഴുപതാം വയസ്സിൽ രാജ്മാത മാധവി രാജെ സിന്ധ്യ ഇഹലോകവാസം വെടിയുന്നത്.

Tags: rajmathamadhavi raje scindiaGwalior
Share1TweetSendShare

Latest stories from this section

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും വീതംവെച്ച് പോസ്റ്റ് ; മണിക്കൂറുകൾക്കുള്ളിൽ വെടിയേറ്റു ; ഉസ്മാൻ ഹാദിയുടെ മൃതദേഹം ദേശീയ പതാക പൊതിഞ്ഞ് ധാക്കയിലെത്തി

ഇന്ത്യയെ പാകിസ്താനും ബംഗ്ലാദേശിനും വീതംവെച്ച് പോസ്റ്റ് ; മണിക്കൂറുകൾക്കുള്ളിൽ വെടിയേറ്റു ; ഉസ്മാൻ ഹാദിയുടെ മൃതദേഹം ദേശീയ പതാക പൊതിഞ്ഞ് ധാക്കയിലെത്തി

പ്രതിരോധ നടപടികൾ പരാജയപ്പെട്ടു ; ചൈനയുടെ തലസ്ഥാനത്ത് കടുത്ത വായു മലിനീകരണവും പുകമഞ്ഞും ; യെല്ലോ അലേർട്ട്

പ്രതിരോധ നടപടികൾ പരാജയപ്പെട്ടു ; ചൈനയുടെ തലസ്ഥാനത്ത് കടുത്ത വായു മലിനീകരണവും പുകമഞ്ഞും ; യെല്ലോ അലേർട്ട്

Discussion about this post

Latest News

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

ദാസനെയും വിജയനെയും പോലെ ചിരിച്ചും രസിച്ചും പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ച ശ്രീനി യാത്ര പറയാതെ മടങ്ങി, വൈകാരിക കുറിപ്പ് പങ്കുവെച്ച് മോഹൻലാൽ

യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്

യു എസിന്റെ സ്‌പേസ് മൊബൈൽ ഉപഗ്രഹം ഐഎസ്ആർഒ വിക്ഷേപിക്കും ; ഇന്ത്യയുടെ താരമായി എൽവിഎം3 റോക്കറ്റ്

എന്താണ് ടീമിലെ നിന്റെ അവസ്ഥ, ഇർഫാൻ പത്താന്റെ ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടിയിൽ എല്ലാമുണ്ട്; ഒപ്പം ആ വെളിപ്പെടുത്തലും

എന്താണ് ടീമിലെ നിന്റെ അവസ്ഥ, ഇർഫാൻ പത്താന്റെ ചോദ്യത്തിന് സഞ്ജു പറഞ്ഞ മറുപടിയിൽ എല്ലാമുണ്ട്; ഒപ്പം ആ വെളിപ്പെടുത്തലും

ക്രീസിലെത്തിയ ഉടൻ തന്നെ തിലകിനോട് ഞാൻ ആ കാര്യം പറഞ്ഞു, അങ്ങനെ തന്നെ ഇന്ന് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: ഹാർദിക് പാണ്ഡ്യ

ക്രീസിലെത്തിയ ഉടൻ തന്നെ തിലകിനോട് ഞാൻ ആ കാര്യം പറഞ്ഞു, അങ്ങനെ തന്നെ ഇന്ന് സംഭവിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു: ഹാർദിക് പാണ്ഡ്യ

ബംഗ്ലാദേശിൽ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക തീവെപ്പ് ; ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്

ബംഗ്ലാദേശിൽ ഇടതുപക്ഷ സംഘടനകളുടെ ഓഫീസുകൾക്ക് നേരെ വ്യാപക തീവെപ്പ് ; ഹാദിയുടെ ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക്

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

‘ഓപ്പറേഷൻ ഹോക്കി സ്‌ട്രൈക്ക്’ ; ഐസിസ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ കൂട്ടക്കുരുതി ; സിറിയയിലെ 70 കേന്ദ്രങ്ങളിൽ ആക്രമണം ; സഹായത്തിന് ജോർദാനും

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

ദാസനും വിജയനും മുരളിയും പറഞ്ഞ പ്രശ്നങ്ങൾ പരിഹരിച്ചോ? ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ശ്രീനിവാസമന്ത്രം; രണ്ട് സിനിമകൾ പറഞ്ഞ വലിയ കഥ

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

സാധാരണക്കാരന്റെ ശബ്ദം, വെള്ളിത്തിരയിലെ ശ്രീനിവാസൻ ചിരി മാഞ്ഞു; അന്ത്യം തൃപ്പുണിത്തറയിലെ ആശുപത്രിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies