പറ്റ്‌ന: കള്ളവോട്ട് ചെയ്തതിന് അറസ്റ്റിലായ സ്ത്രീകളെ സ്‌റ്റേഷൻ ആക്രമിച്ച് മോചിപ്പിച്ച് മതതീവ്രവാദികൾ. ബിഹാറിലെ ധാർഭംഗയിൽ ആയിരുന്നു സംഭവം. സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ 154 പേർക്കെതിരെ പോലീസ് കേസ് എടുത്തു.
ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം. കള്ളവോട്ട് ചെയ്തതിന് മൂന്ന് സ്ത്രീകളെ ആയിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. അർദ്ധരാത്രി രണ്ട് മണിയോടെ പോലീസ് സ്‌റ്റേഷനിൽ എത്തിയ ജനക്കൂട്ടം സ്ത്രീകളെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പോലീസുകാർ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ മതതീവ്രവാദികൾ സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. തടയാൻ ശ്രമിച്ച പോലീസുകാരെ ഇവർ മർദ്ദിച്ചു. തുടർന്ന് ജയിൽ തുറന്ന് പ്രതികളെ മോചിപ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സ്‌റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രതികൾക്കായി വീടുകൾ തോറും പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ട തിരഞ്ഞെടുപ്പിൽ ആയിരുന്നു സ്ത്രീകൾ കള്ളവോട്ട് ചെയ്തത്. ബുർഖ ധരിച്ച് എത്തി മറ്റ് മുസ്ലീം സ്ത്രീകളുടെ പേരിൽ വോട്ട് ചെയ്യുകയായിരുന്നു. സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളവോട്ട് നടന്നതായി വ്യക്തമായത്. ഇതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പോലീസ് എത്തി മൂന്ന് സ്ത്രീകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരു പുരുഷനെയും കസ്റ്റഡിയിൽ എടുത്തിരുന്നു.
Discussion about this post