ന്യൂഡൽഹി : 2024ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് വലിയൊരു സമ്മാനം നൽകാൻ ഒരുങ്ങുകയാണ് റിസർവ് ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന് ലഭിച്ച വമ്പൻ ലാഭവിഹിതം ആണ് ഈ സമ്മാനം. പുതുതായി രൂപീകരിക്കുന്ന കേന്ദ്രസർക്കാരിന് 2.11ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് നൽകാനൊരുങ്ങുന്നത്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 141 ശതമാനം വർദ്ധനമാണ് റിസർവ് ബാങ്കിന്റെ ലാഭവിഹിതത്തിൽ ഉണ്ടായിട്ടുള്ളത്.
2022-23 സാമ്പത്തിക വർഷത്തിൽ 87,416 കോടി രൂപയായിരുന്നു റിസർവ് ബാങ്കിന് ലാഭവിഹിതമായി ലഭിച്ചിരുന്നത്. ഈ തുക നേരത്തെ കേന്ദ്രസർക്കാരിന് കൈമാറിയിരുന്നു. ഈ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വർദ്ധനവാണ് ലവഹിതത്തിൽ ഉണ്ടായിട്ടുള്ളത്. ബുധനാഴ്ച മുംബൈയിൽ നടന്ന സെൻട്രൽ ബോർഡിന്റെ യോഗത്തിലാണ് സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ലാഭവിഹിതമായ ലഭിച്ച 2,10,874 കോടി രൂപ പുതിയ കേന്ദ്രസർക്കാരിന് കൈമാറുമെന്ന തീരുമാനം വ്യക്തമാക്കിയത്.
റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് കൈമാറുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതം ആണ് ഈ വർഷത്തേത്. ഇതിനുമുൻപ് 2018-19 വർഷത്തിൽ ആയിരുന്നു മുൻ റെക്കോർഡ് തുക റിസർവ് ബാങ്കിന് ലാഭവിഹിതമായി ലഭിച്ചിരുന്നത്. 1.76 ലക്ഷം കോടി രൂപയായിരുന്നു ആ സാമ്പത്തിക വർഷത്തിൽ റിസർവ്ബാങ്ക് കേന്ദ്രസർക്കാരിന് ലാഭവിഹിതമായി കൈമാറിയത്.
Discussion about this post