രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ അഴിമതികളിൽ ഒന്നായിരുന്നു ഡൽഹി സർക്കാരിന്റേത്. സ്വകാര്യ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനായി മദ്യനയത്തിൽ മാറ്റംവരുത്തിയതോടെ മുഖ്യമന്ത്രിയടക്കമുള്ളവർ ഉണ്ടാക്കിയത് കോടികളുടെ നേട്ടമാണ്. അധികം വൈകാതെ തന്നെ അഴിമതിയ്ക്ക് ചുക്കാൻ പിടിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റിലാകുകയും ചെയ്തു. ഡൽഹിയിലെ ഞെട്ടിക്കുന്ന അഴിമതിയുടെ വാർത്തകൾ അവസാനിക്കും മുൻപേ സമാനവാർത്തയാണ് കേരളത്തിൽ നിന്നും പുറത്തുവരുന്നത്. മദ്യനയത്തിൽ മാറ്റം വരുത്തി എക്‌സൈസ് മന്ത്രി എംപി രാജേഷ് 25 കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.
ബാർ ഉടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ ജില്ലാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് സംസ്ഥാന സർക്കാരിന്റെ അഴിമതി കഥ പുറത്തായത്. നിലവിൽ വരുമാനം വർദ്ധിപ്പിക്കാനെന്ന പേരിൽ
ഡ്രൈഡേ പിൻവലിക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. എന്നാൽ ഇത് കേരളത്തിന്റെ ഖജനാവ് നിറയ്ക്കാൻ ഉള്ളതല്ലെന്നും മറിച്ച് മന്ത്രിമാരുടെ ബാങ്ക് അക്കൗണ്ടുകൾ നിറയ്ക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നുമാണ് ആരോപണം.
ഡ്രൈ ഒഴിവാക്കാനും ബാറുകളുടെ പ്രവർത്തന സമയം കൂട്ടാനും ഓരോ ബാർ ഉടമയും രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ തന്നെ മദ്യ നയത്തിൽ സർക്കാർ മാറ്റം വരുത്തുമെന്ന സൂചനയും ശബ്ദസന്ദേശത്തിലുണ്ട്. ഇതിനോടകം തന്നെ പല ബാറുടമകളും പണം കൈമാറിയെന്നും ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിൽ ഉരുത്തിരിഞ്ഞുവന്ന തീരുമാനം ആണ് ഇതെന്നാണ് സൂചന.
സംഭവം മാദ്ധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ വിശദീകരണവുമായി സംഘടനയുടെ സംസ്ഥാന അദ്ധ്യക്ഷൻ രംഗത്ത് എത്തി. അസോസിയേഷന്റെ കെട്ടിട നിർമ്മാണത്തിനായുള്ള ലോൺ തുകയെക്കുറിച്ചാണ് ശബ്ദസന്ദേശം എന്നാണ് അദ്ദേഹത്തിന്റെ വാദം. അനുകൂലമായ മദ്യ നയത്തിന് വേണ്ടിയാണ് പണം എന്ന് ശബ്ദസന്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്. എന്നിട്ടാണ് അദ്ധ്യക്ഷന്റെ ഉരുണ്ടുകളി.
അനുകൂല മദ്യ നയത്തിനായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ കരുനീക്കങ്ങൾ മന്ത്രി എംബി രാജേഷും പരിശ്രമം ആരംഭിച്ചിട്ടുണ്ട്. ശബ്ദസന്ദേശത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിയ്ക്ക് പരാതി നൽകിയിരിക്കുകയാണ് എംബി രാജേഷ്. പണപ്പിരിവിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണം എന്നാണ് മന്ത്രിയുടെ പരാതിയിലെ ആവശ്യം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
അധികാരത്തിലേറിയത് മുതൽ അഴിമതി ആരോപണങ്ങളുടെ നിഴലിലാണ് പിണറായി സർക്കാർ. റോഡ് നിർമ്മാണത്തിന് കരാർ നൽകുന്നത് മുതൽ വ്യാപിച്ചു കിടക്കുന്നു സർക്കാരിന്റെ അഴിമതി കഥകൾ. ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല സ്കൂളുകളാണ് എന്നൊക്കെ വാചകമേള നടത്തിയിട്ടാണ് പിണറായി സർക്കാർ അധികാരത്തിലേറിയത്. ഇപ്പോൾ നാടെങ്ങും കൂടുതൽ ബാറുകൾ തുറക്കാനും മദ്യമൊഴുക്കാനും നടത്തുന്ന ശ്രമങ്ങളാണ് ശബ്ദരേഖയിലൂടെ വെളിപ്പെടുന്നത്
Discussion about this post