ന്യൂഡൽഹി; രാജ്യം ഇന്ന് ആറാംഘട്ട വോട്ടെടുപ്പിലേക്ക് കടക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ആറാംഘട്ടത്തിൽ മൊത്തം 58 ലോക്‌സഭാ സീറ്റുകളിലേക്കാണ് ജനവിധി. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായാണ് ഈ 58 സീറ്റുകൾ. ഉത്തർപ്രദേശിൽ 14 മണ്ഡലങ്ങളിലും പശ്ചിമബംഗാളിലും ബിഹാറിലും എട്ടു മണ്ഡലങ്ങളിലും ആണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഈ ഘട്ടത്തിലെ തിരഞ്ഞെടുപ്പോടുകൂടി 486 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയാകും.
ഡൽഹിയിലെയും ഹരിയാണയിലെയും മുഴുവൻ സീറ്റുകളിലും കഴിഞ്ഞ തവണ ബിജെപിയാണ് വിജയിച്ചത്. ഡൽഹിയിലെ ഏഴിൽ ഏഴും ബിജെപി ജയിച്ചപ്പോൾ, ഹരിയാണയിലെ 10 സീറ്റുകളിലും താമര വിരിഞ്ഞു. ഡൽഹിയിൽ ബിജെപിയെ ചെറുക്കൻ ശത്രുപക്ഷത്തായിരുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും ഇത്തവണ ഒന്നിച്ചാണ് മത്സരിക്കുന്നത്.ഒഡീഷയിലെയും ജാർഖണ്ഡിലെയും നാല് ലോക്‌സഭാ മണ്ഡലങ്ങൾ വീതവും കശ്മീരിലെ ഒരു മണ്ഡലവും ശനിയാഴ്ച പോളിംഗ് ബൂത്തിലേക്ക് പോകും. ഇത് കൂടാതെ ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിക്കും.
ഡൽഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിൽ നാലെണ്ണത്തിൽ എഎപിയും മൂന്നെണ്ണത്തിൽ കോൺഗ്രസുമാണ് ജനവിധി തേടുന്നത്.
നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചപ്പോൾ 2019ൽ 57 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് ബിജെപി ഡൽഹി തൂത്തുവാരിയത്. ബിജെപി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് ജയിച്ച ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ പോലും 23 ശതമാനത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നു.
ജൂൺ ഒന്നിനാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് മാമാങ്കത്തിന് അന്ത്യം കുറിക്കുന്ന അവസാനഘട്ട വോട്ടെടുപ്പ്.
ഏഴാംഘട്ടത്തിൽ അവശേഷിക്കുന്ന 57 മണ്ഡലങ്ങളിലാണ് ജനവിധി
Discussion about this post