ന്യൂഡൽഹി: മുംബൈ ഇന്ത്യൻസിലെ മോശം സീസണിന് പിന്നാലെ വ്യക്തിജീവിതത്തിലും ഇന്ത്യൻ ക്രിക്കറ്റ് ടീം ഉപനായകൻ ഹാർദ്ദിക് പാണ്ഡ്യ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. ഹാർദ്ദിക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിയുന്നുവെന്നാണ് അഭ്യൂഹം.
ഇൻസ്റ്റാഗ്രാമിൽ നടാഷ ഹാർദ്ദിക്കിന്റെ പേര് നീക്കിയതാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. നടാഷ സ്റ്റാൻകോവിച്ച് പാണ്ഡ്യ എന്ന പേര് മാറ്റി നടാഷ സ്റ്റാൻകോവിച്ച് എന്നാക്കിയതാണ് ഡിവോഴ്സ് വാർത്തകൾക്ക് പിന്നിൽ.
2020 മെയിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗൺ സമയത്തായിരുന്നു വിവാഹം. ഇരുവർക്കും അഗസ്ത്യ പാണ്ഡ്യ എന്ന് പേരുള്ള മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്
വിവാഹ മോചനം യാഥാർത്ഥ്യമായാൽ വലിയൊരു തുക തന്നെ ഹാർദ്ദിക്കിന് നഷ്ടമാവും. നിലവിൽ 91 കോടിയുടെ ആസ്തിയാണ് ഹാർദ്ദിക് പാണ്ഡ്യക്കുള്ളത്. എന്നാൽ നടാഷയ്ക്ക് ഇതിൽ 63.7 കോടി രൂപ നൽകേണ്ടി വരും. വെറും 27.3 കോടി രൂപയായിരിക്കും ആസ്തിയായി ഹാർദ്ദിക്കിനുണ്ടാവും. 63 കോടിയിൽ അധികം രൂപ ജീവനാംശമായിട്ടാണ് നൽകേണ്ടതെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
Discussion about this post