ന്യൂഡൽഹി: കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്‌സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം.. സഹായം ചോദിച്ച് ലോകരാജ്യങ്ങൾ പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ഇവർക്ക് തന്നെ കൈത്താങ്ങാകുന്നു. ഇതിന് നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കിയത് നരേന്ദ്ര മോദി എന്ന നമ്മുടെ പ്രധാനമന്ത്രിയാണ്. ഒരു കാലത്ത് മാറ്റി നിത്തിയിരുന്ന നമ്മെ ഇന്ന് ലോകം മുറുകെ പിടിയ്ക്കുന്നുണ്ട് എങ്കിൽ അതിന് കാരണം അദ്ദേഹത്തിന്റെ അധ്വാനമാണ്. ബിജെപി സർക്കാരിന് കീഴിൽ അതിവേഗമാണ് ഭാരതം ലോകരാജ്യങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത്. ഇതിലേക്ക് വഴിവച്ചതാകട്ടെ മികച്ച വിദേശകാര്യ നയങ്ങളും. വിദേശബന്ധം ഊട്ടി ഉറപ്പിക്കാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ നയങ്ങളെ കുറിച്ച് വാചാലനാകുകയാണ് മുൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല.
എല്ലാവർക്കും മുൻപേ ഭാരതം… ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട എന്നാണ് ശൃഗ്ല വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങളുമായി അതിവേഗം സൗഹൃദത്തിലാകാൻ ഈ അജണ്ടയാണ് സഹായിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 10 വർഷക്കാലം കൊണ്ട് വലിയ വളർച്ചയാണ് നാനാമേഖലകളിലും ഇന്ത്യയ്ക്ക് സംഭവിച്ചത്. രാജ്യത്തെ പൗരന്മാരും അവർക്ക് നൽകിയിരുന്ന പരിഗണനയുമാണ് മികച്ച വിദേശകാര്യ നയങ്ങൾക്കായി കേന്ദ്രസർക്കാരിനെ നയിച്ചത്. ജനനന്മയ്ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാരുടെ നന്മയ്ക്ക് വേണ്ടിയാകണം ഓരോ നയവുമെന്നും പ്രധാനമന്ത്രിയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു.
യുഎസ് കോൺഗ്രസിനെ രണ്ട് തവണ അഭിസംബോധന ചെയ്യാനുള്ള അവസരം പ്രധാനമന്ത്രിയ്ക്ക് ലഭിച്ചു. അമേരിക്കയുമായി രാജ്യം ഉണ്ടാക്കിയ ആത്മബന്ധത്തിന് തെളിവായിരുന്നു ഇത്. നേതാവ് എന്ന നിലയിൽ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ലോക നേതാക്കൾക്കിടയിൽ പ്രധാനമന്ത്രിയുടെ സ്ഥാനം. ഈ നേട്ടം കേവലം 10 വർഷം കൊണ്ടാണ് ഉണ്ടായത് എന്നതാണ് നിർണായകം.
നിലവിലെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മികച്ച ബന്ധമാണ് പ്രധാനമന്ത്രിയ്ക്കുള്ളത്. മുൻ പ്രസിഡന്റുമാരായ ഒബാമ, ഡൊണാൾഡ് ട്രംപ് എന്നിവരുമായും ഇതേ ബന്ധം നിലനിർത്തിയിരുന്നു. ഈ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത് എന്നും ശൃംഗ്ല പറഞ്ഞുവയ്ക്കുന്നു.










