ന്യൂഡൽഹി: രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാർ സമർപ്പിച്ച ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി.
ബിഭാവ് കുമാറിൻ്റെ നാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് അഡീഷണൽ സെഷൻസ് ജഡ്ജി സുശീൽ അനുജ് ത്യാഗിയുടെ വിധി വന്നിരിക്കുന്നത് . ഈ തീരുമാനത്തിനെതിരെ കുമാർ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ആം ആദ്മി പാർട്ടി (എഎപി) അറിയിച്ചു.
ബിഭവ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ എൻ ഹരിഹരനാണ് ഹാജരായത്. അതെ സമയം സ്വാതി മാലിവാളിനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവയും സ്വാതി മലിവാളും തീസ് ഹസാരി കോടതിയിൽ ജഡ്ജിക്ക് മുന്നിൽ നേരിട്ട് ഹാജരായി.
ബിഭവ് കുമാർ വളരെയധികം ശക്തനായ വ്യക്തിയാണെന്നും, ഈ കഴിഞ്ഞ 18 ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നേരിട്ടാണ് ഡൽഹിയിലെ തെരുവുകളിൽ സമരം ചെയ്യാനിറങ്ങിയതെന്നും സ്വാതി മാലിവാൾ കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
Discussion about this post