ഇന്ത്യയെ ലക്ഷ്യമിട്ട് കരയിൽ പതിയിരിക്കുന്ന ശത്രുക്കൾ ഇനി നിമിഷങ്ങൾ കൊണ്ട് ചാരം. ആന്റി റേഡിയേഷൻ സൂപ്പർ സോണിക് മിസൈൽ ആയ രുദ്രം രണ്ട് ആണ് ഈ ശേഷി നമ്മുടെ വായു സേനയ്ക്ക് നൽകുന്നത്. കഴിഞ്ഞ ദിവസം സുഖോയ് യുദ്ധ വിമാനം ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിൽ രുദ്രം ലോകത്തിന് മുൻപിൽ കരുത്ത് തെളിയിച്ചു. സേനയുടെ വജ്രായുധങ്ങളിൽ ഒന്നായ രുദ്ര രണ്ടിന്റെ സവിഷേതകളെക്കുറിച്ച് നമുക്ക് നോക്കാം.
ഭാരതം തദ്ദേശീയമായി നിർമ്മിച്ച മിസൈൽ ആണ് രുദ്രം രണ്ട്. ഇന്ത്യയുടെ പ്രതിരോധ ആയുധ നിർമ്മാതാക്കളായ ഡിആർഡിഒയാണ് ഉപരിതല- ഭൂതല മിസൈലായ രുദ്രം രണ്ടിന്റെ നിർമ്മാതാക്കൾ. ദു:ഖങ്ങൾ ഇല്ലാതെ ആക്കുന്നവൻ എന്നാണ് രുദ്രം എന്നാണ് രുദ്രം എന്ന വാക്കിനർത്ഥം.
പുതു തലമുറ ആന്റി റേഡിയേഷൻ മിസൈൽ ആയ ഇതിന്റെ പരീക്ഷണം ഒഡീഷയിലെ ചന്ദിപൂരിലായിരുന്നു വിജയകരമായി പൂർത്തിയാക്കിയത്. വ്യോമസേനയുടെ ന്‌ട്ടെല്ലായി കണക്കാക്കുന്ന സുഖോയ്-30 എംകെ ഐ വിമാനത്തിൽ ആയിരുന്നു പരീക്ഷണം. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നും പരീക്ഷണത്തിൽ മിസൈൽ കരുത്ത് തെളിയിച്ചു. എല്ലാ ലക്ഷ്യങ്ങളും നിറവേറ്റാൻ പ്രാപ്തമാണ് രുദ്രം മിസൈലുകൾ എന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്.
ഇലക്ട്രോ ഒപ്റ്റിക്കൽ സംവിധാനങ്ങൾ , റഡാറുകൾ, ടെലിമെട്രി സ്റ്റേഷനുകൾ എന്നിവ ഉപയോഗിച്ചായിരുന്നു പരീക്ഷണത്തിലെ വിവരങ്ങൾ വിലയിരുത്തിയിരുന്നത്. ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിന് സമീപ പ്രദേശങ്ങളിലും സുഖോയ് വിമാനങ്ങളെ വഹിച്ച കപ്പലിൽ ഉൾപ്പെടെ ഈ സംവിധാനങ്ങൾ സ്ഥാപിച്ചിരുന്നു.
കരയിലെ ശത്രുക്കളെയാണ് മിസൈൽ പ്രധാനമായും ലക്ഷ്യമിടുന്നത്. കരയിലുള്ള ശത്രുക്കളുടെ നിരീക്ഷണ സംവിധാനങ്ങൾ നിമിഷങ്ങൾ കൊണ്ട് ചാമ്പലാക്കാൻ മിസൈലുകൾക്ക് കഴിയും. ശത്രുക്കളുടെ ബങ്കറുകൾ കണ്ടെത്തി ഞൊടിയിടയിൽ തകർക്കാനും ഇവയ്ക്ക് ശേഷിയുണ്ട്.
മണിക്കൂറിൽ 6,791 കിലോ മീറ്ററാണ് രുദ്രം 2 മിസൈലിന്റെ പരമാവധി വേഗത. 350 കിലോ മീറ്റർ ആണ് ഇതിന്റെ ദൂരപരിധി. 200 കിലോ ഗ്രാം പേ ലോഡുകൾ വഹിക്കാനുള്ള ശേഷി ഈ മിസൈലുകൾക്കുണ്ട്. 200 കിലോ ഗ്രാം ആണ് ഇതിന്റെ പോർമുനയുടെ ഭാരം. മിറാഷ് 2000 നിൽ നിന്നും രുദ്രം രണ്ട് വിേേക്ഷപിക്കാൻ കഴിയും.
രാജ്യം തദ്ദേശീയമായി നിർമ്മിച്ച രുദ്രം 1 മിസൈലിന്റെ നവീകരിച്ച പതിപ്പാണ് രുദ്രം 2. റഷ്യയുടെ ആന്റി റേഡിയേഷൻ മിസൈലുകളായ കെ.എച്ച് 31 എഎസ്, കെ.എച്ച് 31 പിഎസ് എന്നീ മിസൈലുകളോട് കിടപിടിക്കുന്നതാണ് രുദ്രം രണ്ട്. ഈ രണ്ട് മിസൈലുകളും ഇന്ത്യ 2001 ൽ വാങ്ങിയിരുന്നു. നിലവിൽ കെ.എച്ച് 31 മിസൈൽ ഇന്ത്യൻ നാവിക സേനയും വ്യോമ സേനയും ഉപയോഗിക്കുന്നുണ്ട്.
രുദ്രം വണ്ണിന്റെ പരീക്ഷണം സുഖോയ് 30 എംകെഐൽ 2020 ഒക്ടബോറിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതോടെയാണ് കൂടുതൽ പ്രഹരശേഷിയുള്ള രുദ്രം രണ്ടിനായുള്ള പ്രവർത്തനങ്ങളിലേക്ക് വ്യോമസേന കടന്നത്. 100 മുതൽ 150 കിലോ മീറ്റർവരെ അകലെയുള്ള ശത്രുവിനെയാണ് രുദ്രം 1 കൊണ്ട് തകർക്കാൻ കഴിയുക. ശബ്ദത്തെക്കാൾ രണ്ട് മടങ്ങ് വേഗതയിൽ വിമാനങ്ങൾക്ക് സഞ്ചരിക്കാം. ചെങ്കുത്തായ പ്രദേശങ്ങളിൽ 15 കിലോ മീറ്റർ ഉയരത്തിൽ നിന്നും പ്രയോഗിക്കാം എന്നതാണ് രുദ്രം വണ്ണിന്റെ സവിശേഷത.
Discussion about this post