കൊൽക്കത്ത: വോട്ടെണ്ണലും ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടവും തമ്മിലുള്ള രണ്ട് ദിവസത്തെ ഇടവേളയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. ബി ജെ പിക്ക് തിരഞ്ഞെടുപ്പിൽ വൻ വിജയം ഉണ്ടാകുമെന്ന വാർത്തയെ തുടർന്ന് സ്റ്റോക്ക് മാർകെറ്റിൽ വലിയ കുതിപ്പുണ്ടായിരുന്നു.ഈ സ്റ്റോക്ക് മാർക്കറ്റ് കുതിപ്പിൽ നിന്ന് ലാഭമുണ്ടാക്കാൻ രണ്ടു ദിവസത്തെ ഗ്യാപ് നൽകി തിരഞ്ഞെടുപ്പ് ബോഡി ഭാരതീയ ജനതാ പാർട്ടിയെ സഹായിച്ചുവെന്നാണ് തൃണമൂൽ ആരോപിച്ചിരിക്കുന്നത്.
അമിത് ഷായും അദ്ദേഹത്തിൻ്റെ കച്ചവടക്കാരും ചേർന്ന് അവർ വാടകയ്‌ക്കെടുത്ത കമ്പനിയുടെ എക്‌സിറ്റ് പോൾ പ്രകാരം ഇന്ന് വിപണിയിൽ കോടികൾ സമ്പാദിക്കും ,” സാകേത് ഗോഖലെ ആരോപിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് തിങ്കളാഴ്ച തന്നെ വോട്ടെണ്ണൽ ആരംഭിക്കാമായിരുന്നുവെങ്കിലും അഅവർ വോട്ടെണ്ണൽ ചൊവ്വാഴ്ചത്തേക്ക് മാറ്റി, ഇത് ബി ജെ പി യുടെ ജയം കൊണ്ട് കിട്ടുന്ന ഓഹരി വിപണി കുതിപ്പിൽ നിന്നും ലാഭം ഉണ്ടാക്കാനാണെന്നും ഗോഖലെ പറഞ്ഞു.
എന്നാൽ മൂന്നാം തവണയും ബി ജെ പി തന്നെ അധികാരത്തിൽ വരുമെന്ന് ഏറെ കുറെ ഉറപ്പായിരിക്കുന്ന തിരഞ്ഞെടുപ്പിൽ, ആർക്കും, നിക്ഷേപിക്കുന്നതിന് ഒരു വിലക്കുമില്ലാത്ത ഇന്ത്യൻ ഓഹരി വിപണി അമിത് ഷായെ മാത്രം പ്രേത്യേകം തിരഞ്ഞു പിടിച്ച് സഹായിക്കുന്നത് എങ്ങനെ എന്ന വിവരം മാത്രം തൃണമൂൽ നൽകിയിട്ടില്ല.
Discussion about this post