ബംഗളൂരു : കർണാടകയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരു പോപ്പുലർഫ്രണ്ട് ഭീകരനെ കൂടി അറസ്റ്റ് ചെയ്ത് എൻഐഎ. റിയാസ് യൂസഫ് ഹാരല്ലിയാണ് അറസ്റ്റിലായത്. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത് എന്ന് എൻഐഎ വ്യക്തമാക്കി .
ഇന്നലെയായിരുന്നു ഇയാൾ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലെടുത്ത പ്രതികളുടെ എണ്ണം 19 ആയി. പോപ്പുലർഫ്രണ്ട് ഭീകരനായ മുസ്തഫ പായിച്ചാർ, മൻസൂർ പാഷ എന്നിവരെ പിടികൂടിയതിന് പിന്നാലെയാണ് റിയാസിന്റെ അറസ്റ്റ്.
ദക്ഷിണ കർണാടകയിലെ യുവമോർച്ച നേതാവ് ആയിരുന്നു പ്രവീൺ നെട്ടാരു. 2022 ജൂലൈ 26 നായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീതി പടർത്താനും സാമുദായിക അന്തരീക്ഷം തകർക്കാനും പ്രവീണിനെ ഗൂഢാലോചന നടത്തി പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. 2047 ഓട് കൂടി ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കി മാറ്റുകയാണ് പോപ്പുലർ ഫ്രണ്ടിന്റെ അജണ്ട എന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗം കൂടിയായിരുന്നു കൊലപാതകം . നെട്ടാരുവിന് പിന്നാലെ ബിജെപിയുടെയും മറ്റ് ഹിന്ദു സംഘടനകളുടെയും പ്രവർത്തകരെ ആക്രമിക്കാനും പോപ്പുലർ ഫ്രണ്ട് ഭീകരർ ലക്ഷ്യമിട്ടിരുന്നുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post