ന്യൂഡൽഹി: പ്രതിരോധമേഖലയിലെ ആത്മ നിർഭരതയിലേക്കുള്ള സുപ്രധാന മുന്നേറ്റവുമായി ഇന്ത്യ. രാജ്യത്തിന്റെ ആദ്യ തദ്ദേശീയ ലോയിറ്റർ യുദ്ധോപകരണമായ നാഗാസ്ത്ര 1 ഉൾപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യൻ സൈന്യം. നാഗ്പൂരിലെ സോളാർ ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ ഇക്കണോമിക്‌സ് എക്‌സ്‌പ്ലോസീവ് ലിമിറ്റഡിന് 480 ലോയിറ്റർ യുദ്ധോപകരണങ്ങൾ വിതരണം ചെയ്യാനായി ഇന്ത്യൻ സൈന്യം ഓർഡർ നൽകിക്കഴിഞ്ഞു.
മെയ് 20 മുതൽ 25 വരെ വിതരണത്തിന് മുൻപുള്ള പരിശോധനകൾക്ക് ശേഷം ഇഇഎൽ അതിന്റെ ആദ്യ യൂണിറ്റ് പുൽഗാവിലെത്തി. ആകാശത്ത് ചുറ്റിപ്പറന്ന് ആക്രമിക്കുന്ന യുഎവി അധിഷ്ഠിത സംവിധാനമാണ് നാഗാസ്ത്രയിലേത്. തൊടുത്ത് കഴിഞ്ഞതിന് ശേഷം മിഷൻ അബോർട്ട് ചെയ്ത് സുരക്ഷിതമായി തിരികെയെടുക്കാനും നാഗാസ്ത്രയ്ക്കാവും. ലക്ഷ്യത്തിന് മുകളിൽ സഞ്ചരിക്കാനുള്ള കഴിവ് കാരണം ഇതിനെ ലോയിറ്ററിംഗ് മ്യൂണിഷൻ എന്ന് വിളിക്കുന്നു. 9 കിലോയാണ് ഈ മാൻ പോർട്ടബിൾ ഫിക്‌സ്ഡ് വിംഗ് ഇലക്ട്രിക് യുഎവിയുടെ ഭാരം.
ലക്ഷ്യത്തിൽ തകർത്ത് സ്വയം ഇല്ലാതാകുന്നതു കൊണ്ട് തന്നൈയാണ് ഇതിന് സൂയ്‌സയ്ഡ് ഡ്രോൺ എന്ന വിളിപ്പേര് വന്നത്. നാഗാസ്ത്രയുടെ തിരിച്ചുവിളിക്കാനുള്ള ശേഷിയുൾപ്പെടെയുള്ള സവിശേഷതകൾ ഇതിനെ വികസിത രാജ്യങ്ങൾ പോലും നടത്തിയ ഇത്തര സംവിധാനങ്ങളിൽ നിന്നും കൂടുതൽ മികച്ചതാകുന്നു. ലഷ്യസ്ഥാനം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലോ മിഷൻ വേണ്ടെന്ന് വയ്ക്കുന്ന സാഹചര്യത്തിലോ നാഗാസ്ത്രയെ തിരികെ വിളിക്കാനും ഒരു പാരച്ച്യൂട്ട് ഉപയോഗിച്ച് സോഫ്റ്റ് ലാൻഡിംഗ് ചെയ്യാനും സാധിക്കും.
Discussion about this post