ശ്രീനഗർ : ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഇന്ന് ഉന്നത തലയോഗം ചേരും. ജമ്മുകശ്മീരിൽ അടുത്തിടെ നടന്ന ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അമിത് ഷാ യോഗം വിളിച്ചത്. ജമ്മുകശ്മീർ ലെഫ്റ്റനന്റ് ഗവർണർ ദേശിയ സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി,കരസേന പോലീസ്, ജമ്മുകശ്മീർ ഭരണകൂടം ആഭ്യന്തരമന്ത്രാലയം എന്നിവയിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ദേശീയ തലസ്ഥാനത്ത് ഉന്നത തലയോഗം നടന്നിരുന്നു. യോഗത്തിൽ അമിത് ഷാ ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ഈ വിഷയത്തിൽ ജൂൺ 16ന് വിശദമായ യോഗം വിളിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജമ്മുകശ്മീരിലെ റിയാസി കത്വാ ജില്ലകളിലെ നാല് സ്ഥലങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 9 തീർത്ഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ചെയ്തു. 7 സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post