ഭോപ്പാൽ: മദ്ധ്യപ്രദേശിൽ വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികൾ. ക്ഷേത്രത്തിനുള്ളിൽ പശുക്കളുടെ തല കൊണ്ടിട്ടു. രത്‌ലം ജില്ലയിലെ ജഗന്നാഥ് മഹാദേവ് മന്ദിറിൽ ആയിരുന്നു സംഭവം. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഇരുവരും ചേർന്ന് ക്ഷേത്രത്തിൽ പശുത്തലകൾ കൊണ്ടിട്ടത്. രാവിലെ പൂജകൾക്കായി എത്തിയ പൂജാരി ആയിരുന്നു പശുത്തലകൾ കണ്ടത്. ഉടനെ വിവരം പോലീസിനെയും പ്രദേശവാസികളെയും അറിയിക്കുകയായിരുന്നു.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതികളെ കണ്ടെത്തിയത്. രാത്രി രണ്ടേ കാലോട് കൂടി മോട്ടോർ സൈക്കിളിൽ എത്തിയ പ്രതികൾ ക്ഷേത്രത്തിന്റെ കവാടം ചാടിക്കടന്ന് പശുത്തലകൾ ഇടുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ഇവർ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പ്രദേശവാസികളായ മുഹമ്മദ് സലാം മിയോ, മുഹമ്മദ് ഷാക്കിർ ഖുറേഷി എന്നിവരാണ് അറസ്റ്റിലായത് എന്ന് പോലീസ് പറഞ്ഞു. വർഗ്ഗീയ സംഘർഷമുണ്ടാക്കുക ലക്ഷ്യമിട്ടായിരുന്നു ക്ഷേത്രത്തിൽ പ്രതികൾ പശുത്തലകൾ കൊണ്ടിട്ടത് എന്നും പോലീസ് കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ രംഗത്ത് എത്തി. പ്രതികൾക്കെതിരെ കർശന നടപടി വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം.
Discussion about this post