ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി മുൻ ബിജെപി എംപിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. വസതിയിൽ എത്തിയായിരുന്നു അമിത് ഷായെ ഗംഭീർ കണ്ടത്. അടുത്തിടെ ഇന്ത്യൻ ടീമിന്റെ പരിശീലകനായി ഗംഭീറിനെ നിയമിക്കും എന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇതിനിടെ ആയിരുന്നു അമിത് ഷായുമായി ഗംഭീർ കൂടിക്കാഴ്ച നടത്തിയത്.
അമിത് ഷായെ കണ്ട വിവരം ഗംഭീർ എക്‌സിലൂടെയാണ് അറിയിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയിൽ എത്തി കണ്ടതായി ഗംഭീർ എക്‌സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്താൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കുമൊപ്പമുള്ള ചിത്രവും ഗംഭീർ പങ്കുവച്ചിട്ടുണ്ട്.
നിലവിൽ രാഹുൽ ദ്രാവിഡ് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം അവസാനിക്കും. ഈ സ്ഥാനത്തേക്കാണ് ഗംഭീറിനെ പരിഗണിക്കുന്നത്. ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
സ്വന്തം സപ്പോർട്ട് സ്റ്റാഫിനെ കൊണ്ടുവരാൻ ഗംഭീർ ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ വിക്രം റാത്തോർ ടീം ഇന്ത്യയുടെ ബാറ്റിംഗ് പരിശീലകനും പരസ് മാംബ്രെ ബൗളിംഗ് പരിശീലകനുമാണ്. ടീം ഇന്ത്യയുടെ ഫീൽഡിംഗ് കോച്ചായ ടി.ദിലിപ്.
ന്ന നിലയിൽ ദ്രാവിഡിന്റെ സപ്പോർട്ട് സ്റ്റാഫിന്റെ ഭാഗമാണ്. മൂന്ന് വർഷക്കലമായി ഐപിഎൽ ടീമിന്റെ മെന്റർ ആയിരുന്നു ഗംഭീർ.
Discussion about this post