1985 ജൂൺ 23… ലോകം കണ്ട രണ്ടാമത്തെ വ്യോമയാന ദുരന്തം നടന്ന ദിവസമായിരുന്നു അന്ന്… 39 വർഷങ്ങൾക്ക് മുൻപ് നടന്ന ആ ദുരന്തത്തിൽ വിമാനയാത്രികരും ജീവനക്കാരുമുൾപ്പെടെ 329 നിഷ്‌കളങ്കരുെട ജീവനുകളാണ് പൊലിഞ്ഞത്. മാൺട്രിയലിൽ നിന്നും മുംബൈയിലേക്കു പോവുകയായിരുന്ന എയർ ഇന്ത്യയുടെ കനിഷ്‌ക എന്ന ബോയിംഗ് വിമാനം അറ്റ്‌ലാൻഡിക് സമുദ്രത്തിൽ തകർന്ന് വീണു. ഒരു സാധാരണ വിമാന അപകടമെന്നായിരുന്നു ആദ്യം കരുതിയത്, എന്നാൽ, പിന്നീടുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഭീകരാക്രമണം മറനീക്കി പുറത്തുവന്നത്. അമൃത്സറിലുള്ള സുവർണ ക്ഷേത്രത്തിൽ നടന്ന െൈസനിക നടപടിയായ ബ്ലുസ്റ്റാർ ഓപ്പറേഷനോടുള്ള ഖാലിസ്ഥാൻ ഭീകരരുടെ പ്രതികാരമായിരുന്നു അത്.
മൊൺട്രിയലിൽ നിന്നും മുംബൈയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഇതിന് മുന്നോടിയായി ലണ്ടനിൽ ഇറങ്ങേണ്ട വിമാനം വിമാനത്താവളത്തിൽ എത്തുന്നതിന് തൊട്ടുമുൻപ് റഡാറിൽ നിന്നും അപ്രത്യക്ഷമായി. വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ ജീവനക്കാർ അതിവേഗം അധികൃതരെ വിവരമറിയിച്ചു. വിമാനത്തിനുള്ള തിരച്ചിൽ ആരംഭിച്ചു. എന്നാൽ, എല്ലാ ശ്രമങ്ങളും വിഫലമാകുകയായിരുന്നു. ഇതോടെ അധികൃതരുടെ നിർദേശമനുസരിച്ച് ലോറൻഷ്യൽ ഫോറസ്റ്റ് എന്ന കപ്പൽ അവസാനം വിമാനവുമായി ബന്ധപ്പെടാൻ കഴിഞ്ഞ സ്ഥലത്തെത്തി. എന്നാൽ കടലിൽ അവർക്ക് കാണാൻ കഴിഞ്ഞത് തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കുറേ മനുഷ്യരുടെ മൃതദേഹങ്ങളുമാണ്. മൂന്ന് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരുടെയും മൃതദേഹങ്ങളും കടലിൽ നിന്നും കണ്ടെത്തിയത്. ഇവരിൽ 34 ഓളം കുട്ടികളും 20 ഓളം ഗർഭിണികളും ഉണ്ടായിരുന്നു. മരിച്ചവരിൽ 29 പേർ മലയാളികളായിരുന്നു.
അന്നേ ദിവസം തന്നെ ടോക്യോ വിമാനത്താവളത്തിൽ വിമാനത്തിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർ മരിച്ചിരുന്നു. എയർ ഇന്ത്യ വിമാനം ലക്ഷ്യം വച്ചാണ് ബോംബ് എത്തിച്ചതെന്ന് കണ്ടെത്തിയതോടെ, കനിഷ്‌കയിലേതും ബോംബ് സ്‌ഫോടനമാണെന്ന നിഗമനത്തിലേക്ക് എത്തുകയായിരുന്നു. സിഖ് ഭീകര സംഘടനയായ ബബ്ബർ ഖൽസയാണ് സ്‌ഫോടനം നടത്തിയതെന്ന് കാനഡയിലെയും ഇന്ത്യയിലെയും അന്വേഷണത്തിൽ വ്യക്തമായി. ഇന്റർനാഷണൽ സിഖ് ഫെഡറേഷനും സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി. ഇന്ത്യയിൽ നിന്ന് കുടിയേറിയ കാനഡ് പൗരന്മാരായിരുന്നു മരിച്ചവരിൽ ഏറെയും.
സംഭവത്തിൽ കനേഡിയൻ സർക്കാർ നടത്തിയ വിചാരണ 20 വർഷം നീണ്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ വിചാരണയായിരുന്നു അത്. എന്നാൽ, ബോംബ് നിർമിച്ചയാൾക്ക് 10 വർഷം തടവ് ലഭിച്ചെങ്കിലും മറ്റാരും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
വർഷങ്ങളേറെ കഴിഞ്ഞിട്ടും കനിഷ്‌ക ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കണ്ണീർ ഇന്നും വറ്റിയിട്ടില്ല. എല്ലാ വർഷവും ജൂൺ 23ന് അവർ മുടങ്ങാതെ
അറ്റ്‌ലാൻഡിക് സമുദ്രത്തിന് ഏറ്റവും അടുത്ത ഐറിഷ് തീരമായ പശ്ചിമ കോർക്കിലെത്തും. ഇവിടെയാണ് എയർ ഇന്ത്യ ഡിസാസ്റ്റർ മെമ്മോറിയൽ. കടലിൽ അലിഞ്ഞില്ലാതായ തങ്ങളുടെ ഉറ്റവർ തിരയായും കടൽകാറ്റായും ഇവിടെയുണ്ടെന്നാണ് അവരുടെയെല്ലാം വിശ്വാസം.












Discussion about this post