കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഐ കോഴിക്കോട് ജില്ല കൗൺസിൽ യോഗത്തിൽ കോഴിക്കോട് മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന എളമരം കരീമിനെതിരെ രൂക്ഷ വിമർശനം.തൊഴിലാളി യൂണിയൻ നേതാവ് എന്ന നിലയിൽ പുലർത്തേണ്ട സാമാന്യ രീതികൾവിട്ട് വരേണ്യ വർഗത്തിന്റെ ശരീരഭാഷയായിരുന്നു എളമരം കരീമിനെന്നാണ് വിമർശനം.വോട്ടർമാർ പോയിട്ട് പാർട്ടി നേതാക്കൾ പോലും ഇതംഗീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന വഴിയടക്കം മറന്നുള്ള കരീമിന്റെ പ്രവർത്തന ശൈലിയും തോൽവി കനത്തതാക്കിയെന്നും ആരോപണം ഉയർന്നു.
നേരത്തെ മുതിർന്ന സിപിഎം നേതാവ് ജി സുധാകരനും എളമരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. സ്വന്തം നാട്ടിൽ ഒന്നര ലക്ഷത്തിനാണ് എളമരം കരീം തോറ്റത്. അതിൽ അന്വേഷണം വേണ്ടേയെന്നായിരുന്നു ജി.സുധാകരൻ ചോദിച്ചത്.അമ്പലപ്പുഴയിലെ പരാതിയിലെ തെളിവെടുപ്പിൽ വസ്തുത അറിയിക്കാനെത്തിയ എട്ട് പാർട്ടി പ്രവർത്തകരെ കമ്മിഷനായ കരീം ഭീഷണിപ്പെടുത്തി..പാർട്ടിക്കകത്ത് ആരോപണം കൊണ്ടുവന്നതിന് പിന്നിൽ പ്രാദേശികമായ പൊളിറ്റിക്കൽ ക്രിമിനലിസമാണെന്ന് മനസിലാക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post