മുംബൈ: അക്ഷയ് കുമാറും ടൈഗർ ഷറോഫും മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തിയ ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. വമ്പൻ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമ തിയേറ്ററുകളിൽ ആദ്യ ദിനം മുതൽ തകർന്നടിയുകയായിരുന്നു. ഇപ്പോൾ ചിത്രം സൃഷ്ടിച്ച 250 കോടി രൂപയുടെ കടം വീട്ടാൻ വാഷു ഭഗ്‌നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് റിപ്പോർട്ടുകൾ വരുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് കരകയറാൻ പ്രൊഡക്ഷൻ ഹൗസിന്റെ തൊഴിലാളികളെ പിരിച്ചുവിട്ടുവെന്നും വാർത്തകളുണ്ട്. 80% ജീവനക്കാരെയും പ്രൊഡക്ഷൻ ഹൗസ് കുറച്ചെന്നാണ് വിവരം.
2024 ഏപ്രിലിലെ ഈദ് ദിനത്തിൽ തീയറ്ററിൽ എത്തിയ ചിത്രം 350 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ബോക്‌സോഫീസിൽ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപയും. ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്‌റോഫിന്റെയും പ്രതിഫലത്തുക പോലും ചിത്രത്തിന് നേടാനായില്ല.അക്ഷയ് കുമാർ 100 കോടിയും ടൈഗർ ഷ്‌റോഫ് 40 കോടിയുമാണ് പ്രതിഫലം വാങ്ങിയത്.
അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രത്തിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ.
Discussion about this post