ഭോപ്പാൽ :സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഒരു അദ്ധ്യായം ഉൾപ്പെടുത്തുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ അനുഭവിച്ച അതിരുകടന്ന അടിച്ചമർത്തലുകളും അതിക്രമങ്ങളും കുട്ടികൾ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
1975 മുതൽ 1977 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥക്കാലത്തെ കുറിച്ച് ഇന്നത്തെ തലമുറയെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നിലനിന്ന സാഹചര്യങ്ങൾ , അടിച്ചമർത്തൽ സേനാനികൾക്കെതിരെ അന്നത്തെ സർക്കാർ സ്വീകരിച്ച കടുത്ത നടപടിയെ കുറിച്ചും അധ്യായത്തിൽ ചേർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ ഭോപ്പാലിലെ വസതിയിൽ നടന്ന യോഗത്തിൽ മുഖ്യമന്ത്രി അടിയന്തരാവസ്ഥയെ എതിർത്ത ജനാധിപത്യ പോരാളികളായ ലോക്തന്ത്ര സേനാനികളെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഈ വ്യക്തികൾക്ക് സർക്കാർ സർക്യൂട്ടുകളിലും വിശ്രമകേന്ദ്രങ്ങളിലും താമസത്തിന് 50 ശതമാനം കിഴിവ്, ഹൈവേകളിലെ ടോൾ ഇളവുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.
രാജ്യത്ത് 50 വർഷം മുമ്പ് നടന്ന അടിയന്താരാവസ്ഥ എന്തായിരുന്നുവെന്ന് യുവതലമുറ അറിയേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഭരണഘടനയെ ചവിട്ടി മെതിക്കുമ്പോഴും എന്ത് പൊതുജനങ്ങളെ അടിച്ചമർത്തുമ്പോഴും ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കുമ്പോഴും എന്ത് സംഭവിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് അടിയന്തരാവസ്ഥ. അക്കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങൾ സ്വേച്ഛാധിപത്യം എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ്, പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post