ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപതി മുർമു വ്യാഴാഴ്ച പാർലമെന്റിൽ നടത്തിയ പ്രസംഗത്തിനെതിരെ സമാജ് വാദി പാർട്ടി അധ്യക്ഷനും എംപിയും ആയ അഖിലേഷ് യാദവ്. രാഷ്ട്രപതിയുടെ പ്രസംഗത്തിന് കേന്ദ്രസർക്കാരിന്റെ ഭാഷയായിരുന്നു എന്ന് അഖിലേഷ് കുറ്റപ്പെടുത്തി. സഭാ സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗം ഒരു കീഴ് വഴക്കം ആണെങ്കിലും കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുകയായിരുന്നു രാഷ്ട്രപതിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന
ചെയ്താണ് രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് പാർലമെന്റിൽ പ്രസംഗം നടത്തിയിരുന്നത്. എന്നാൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനെതിരെ പ്രതിപക്ഷത്തു നിന്നും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
കഴിഞ്ഞ ഏതാനും വർഷങ്ങളിലായി ഇന്ത്യയിലുണ്ടായ മികച്ച മാറ്റങ്ങളെ കുറിച്ച് രാഷ്ട്രപതി വ്യക്തമാക്കിയതാണ് പ്രതിപക്ഷ സഖ്യത്തെ ചൊടിപ്പിച്ചത്.
രാഷ്ട്രപതിയുടെ സഭയിലെ പ്രസംഗത്തിനുശേഷം കോൺഗ്രസ് എംപി പ്രമോദ് തിവാരി കേന്ദ്രസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
ഇച്ഛാശക്തിയില്ലാത്തതും തളർന്നതും പരാജയപ്പെട്ടതും അവശതയുള്ളതുമായ സർക്കാരാണ് ഇപ്പോൾ കേന്ദ്രത്തിലുള്ളതെന്ന് പ്രമോദ് തിവാരി കുറ്റപ്പെടുത്തി. രാജ്യത്തിൻ്റെ പ്രയോജനത്തിനായി ഈ സർക്കാരിന്റെ കയ്യിൽ ഒന്നുമില്ല. തിരഞ്ഞെടുപ്പിലെ ജനവിധിയിൽ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഖേദമില്ല എന്നും പ്രമോദ് തിവാരി അഭിപ്രായപ്പെട്ടു.
Discussion about this post