ന്യൂഡൽഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം ഇടപാടു കേസിൽ അറസ്റ്റിലായ മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം. ഝാർഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഹേമന്ത് സോറന് ജാമ്യം ലഭിച്ചത്.
വ്യാജരേഖ ചമച്ച് ആദിവാസിഭൂമി തട്ടിയെടുക്കൽ, ഖനനവകുപ്പിന്റെ ചുമതല ദുരുപയോഗം ചെയ്ത് റാാഞ്ചിയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി എന്നിവ ഉൾപ്പെടെ മൂന്നോളം ന്ന് കേസുകളാണ് സോറന്റെ പേരിൽ ഇഡി രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ കഴിഞ്ഞ ജനുവരിയിലാണ് ഇഡി സോറനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായതിന് പിന്നാലെ സോറൻ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചിരുന്നു. ഛാവി രഞ്ജൻ ഉൾപ്പെടെ കേസിൽ ഇതുവരെ 14 പേരാണ് അറസ്റ്റിലായിട്ടുള്ളത്.
Discussion about this post