ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ (ഐഒആർ) സമുദ്ര സുരക്ഷയിൽ വലിയ ചുവടുവയ്പ്പുകൾ നടത്താൻ ഒരുങ്ങുന്നി നരേന്ദ്ര മോദി സർക്കാർ. വടക്കൻ ആൻഡമാനിലെ ദിഗ്ലിപൂർ, ഗ്രേറ്റ് നിക്കോബാർ ദ്വീപുകളിലെ കാംബെൽ ബേ എന്നിവിടങ്ങളിലെ റൺവേകളുടെ അംഗീകൃത വിപുലീകരണത്തോടെയാണ് ഇന്ത്യ കൂടുതൽ ആധിപത്യം പുലർത്താൻ തക്കവണ്ണം പ്രാപ്തരാകുക.
ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലെ റൺവേ നീട്ടുന്നതിനും മിനിക്കോയ് ദ്വീപുകളിൽ പുതിയ റൺവേയ്ക്കും അനുമതി നൽകാനുള്ള നീക്കത്തിലാണ് മോദി സർക്കാർ .കാംബെൽ ബേയിലെ ഐഎൻഎസ് ബാസിലെ റൺവേ വലിയ ജെറ്റുകൾക്കും യുദ്ധവിമാനങ്ങൾക്കും വേണ്ടി 4000 അടി കൂടി നീട്ടുമ്പോൾ, ദിഗ്ലിപൂരിലെ ഐഎൻഎസ് കൊഹാസ്സയിലെ റൺവേ വലിയ ജെറ്റുകൾക്ക് വേണ്ടി വികസിപ്പിക്കുകയും ചെയ്‌യും. ഇവ രണ്ടും അടിയന്തിര സാഹചര്യങ്ങളിൽ, ഫോർവേഡ് വിന്യസിച്ച വ്യോമതാവളങ്ങളായി ഉപയോഗിക്കുകയും ചെയ്യുമെന്നാണ് വിവരം.
ഇന്തോനേഷ്യയിലെ ബന്ദാ ആഷെയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഗ്രേറ്റ് നിക്കോബാറിലെ ഗലാത്തിയ ബേയിൽ ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് ബേ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിന്റെ ഭാഗമായി ഉയർന്ന പവർ റഡാർ സ്ഥാപിക്കുന്നതിന് പുറമെയാണ് കാംബെൽ ബേയിലെ റൺവേ വിപുലീകരിക്കുന്നത്. മാലദ്വീപിൽ നിന്ന് വെറും 300 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപുകൾ,
സൂയസ് കനാലിൽ നിന്നും ഗൾഫിൽ നിന്നുമുള്ള പ്രധാന കടൽ പാതയിലാണ് ആൻഡബാൻ നിക്കോബാർ ദ്വീപുകളും ലക്ഷദ്വീപ് ദ്വീപുകളും സ്ഥിതി ചെയ്യുന്നത്. ഈ നിർദ്ദേശങ്ങൾ ഉടൻ യാഥാർത്ഥ്യമായാൽ, മലാക്ക, സുന്ദ, ലോംബോക്ക് കടലിടുക്ക് വഴി ദക്ഷിണ ചൈനാ കടലിലേക്കുള്ള എല്ലാ പ്രവേശന റൂട്ടുകളിലും ഇന്ത്യയ്ക്ക് സ്വാധീനം ഉണ്ടാകും,
Discussion about this post