കാൻബറ: 16 വയസ്സിൽ കുറവുള്ള കുട്ടികളെ ഫേസ്ബുക് അടക്കമുള്ള സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും വിലക്കാനുള്ള നടപടിയുമായി മുന്നോട്ട് പോയി ഓസ്ട്രേലിയ. ഇതിനായി ഫേസ്ബുക്കുമായി ചർച്ചകളിലാണ് രാജ്യം എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
നേരത്തെ പോണോഗ്രഫി ഉള്‍പ്പടെയുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ 18 വയസിന് താഴെയുള്ളവരിലേക്ക് എത്തുന്നത് തടയുന്നതിനുള്ള സാങ്കേതിക വിദ്യകളും മറ്റ് രീതികളും നടപ്പിലാക്കാൻ ഈ കഴിഞ്ഞ മേയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ 65 ലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഒരു വികസിപ്പിച്ച വകഭേദമായാണ് നിരോധനം സമൂഹ മദ്ധ്യമങ്ങളിലേക്ക് കൂടെ നീട്ടാനുള്ള ചർച്ചകളുമായി ഓസ്‌ട്രേലിയൻ സർക്കാർ മുന്നോട്ട് പോകുന്നത്.
എന്നാല്‍, കര്‍ശനമായും സോഷ്യല്‍ മീഡിയാ കമ്പനികളെ പരീക്ഷണത്തിന്റെ ഭാഗമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ നിലവിലെ ഓണ്‍ലൈന്‍ സുരക്ഷാ നിയമപ്രകാരം ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന് കമ്പനികളെ അതിന് നിര്‍ബന്ധിക്കാനാവില്ല. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ മാത്രമേ ഈ പരീക്ഷണത്തില്‍ ഭാഗമാകേണ്ടതുള്ളൂ.
Discussion about this post