ന്യൂഡൽഹി: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ തങ്ങൾ എന്തോ വലിയ കാര്യം ചെയ്തു എന്ന മട്ടിൽ പെരുമാറുന്ന കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കണക്കുകൾ നിരത്തി തറ പറ്റിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മറ്റു പാർട്ടികളുടെ ദയാ ദാക്ഷിണ്യത്തിൽ ജീവിക്കുന്ന പരന്ന ഭോജികളാണെന്നും ബി ജെ പി യുമായി നേരിട്ട് ഏറ്റു മുട്ടിയ സ്ഥലങ്ങളിൽ ഭൂരിഭാഗവും ദയനീയമായിരിന്നു കോൺഗ്രസിന്റെ അവസ്ഥയെന്നും പ്രധാനമന്ത്രി തുറന്നടിച്ചു.
മറ്റുള്ളവരുടെ ശരീരം ഭക്ഷിക്കുന്ന പരജീവികളെപ്പോലെ, സഖ്യക്ഷികളുടെ വോട്ടു തിന്നാണ് കോൺഗ്രസ് ജീവിക്കുന്നത്. ബി.ജെ.പിയുമായി നേരിട്ടെതിർത്ത ഇടങ്ങളിൽ 26 ശതമാനവും സഖ്യകക്ഷികൾക്കൊപ്പം ജൂനിയർ പാർട്‌ണർ ആയി മത്സരിച്ചപ്പോൾ 50 ശതമാനവുമാണ് അവരുടെ സ്ട്രൈക് റേറ്റ്. 99 ശതമാനം സീറ്റും സഖ്യകക്ഷികളുടെ സഹായത്തോടെ കിട്ടിയതാണ്. ഒറ്റയ്‌ക്ക് മത്സരിച്ച ഇടങ്ങളിൽ വോട്ടിടിഞ്ഞു.പ്രധാനമന്ത്രി വെളിപ്പെടുത്തി.
സ്‌കൂളിൽ അക്രമം കാണിച്ചശേഷം അറിയാത്ത ഭാവത്തിൽ വീട്ടിലെത്തി കരയുന്ന ബാലനെപ്പോലെയാണ് രാഹുലെന്ന് മോദി. സഹതാപം നേടാനുള്ള നാടകമാണ് കഴിഞ്ഞ ദിവസം സഭയിൽ കണ്ടത്. ഒ.ബി.സിക്കാരെ അപമാനിച്ചതിന് കോടതി ശിക്ഷിച്ച ആളാണ്. ചട്ടങ്ങൾ പാലിക്കാതെയുള്ള ബാലബുദ്ധിയുടെ കളി ജനത്തിനറിയാം. ഒരു കഴിവുമില്ലെന്ന് സ്വയം തെളിയിക്കുകയാണ്. കൂടാതെ രാഹുൽ ഗാന്ധിക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും മോദി പറഞ്ഞു.
Discussion about this post