കൊൽക്കത്ത: വിവാഹേതര ബന്ധം ആരോപിച്ച് പശ്ചിമബംഗാളിൽ ആൾക്കൂട്ടാക്രമണം നടന്നതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. പശ്ചിമ ബംഗാളിലെ ജയ്പാൽഗുരി ജില്ലയിലാണ് സംഭവം.യുവതിയെ പരസ്യമായി മർദിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
യുവതിയെ ഒരാഴ്ചയായി കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ആദ്യം പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പിന്നീട് യുവതി തിരിച്ചെത്തി. ഇതിന് ശേഷമാണ് മർദനവും അവഹേളനവും ഉണ്ടായത്.ഒരുകൂട്ടം ആളുകൾ യുവതിയെ ആക്രമിക്കൊരുങ്ങിയപ്പോൾ ഭർത്താവാണ് തടഞ്ഞത്.തടയാൻ ശ്രമിച്ച ഭർത്താവിനെയും തൃണമൂൽ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം തല്ലി. തുടർന്ന് അന്ന് രാത്രി യുവതി കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു .
Discussion about this post