ന്യൂഡൽഹി :ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി പതഞ്ജലി . 14 ഉത്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഇവയുടെ പരസ്യം പിൻവലിക്കാൻ മാദ്ധ്യമങ്ങളോട് ആവശ്യപ്പെട്ടതായും പതഞ്ജലി കോടതിയെ അറിയിച്ചു.
പരസ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് നിർദേശം പാലിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നാണ് പതഞ്ജലി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരേ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇടപെടൽ.












Discussion about this post