ന്യൂഡൽഹി : കാർഗിൽ യുദ്ധത്തിലെ സൈനികരുടെ സംഭവാനകളെ പ്രശംസിച്ച് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ . കാർഗിൽ വിജയ ദിവസത്തിിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സൈനികർ യുദ്ധ സിദ്ധാന്തങ്ങൾ തന്ത്രങ്ങൾ ആശയങ്ങൾ എന്നിവയിൽ വലിയ രീതിയിലുള്ള മെച്ചപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ കാര്യക്ഷമതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനായി ഒന്നിലധികം പുനഃസംഘടനയും പുനർനിർമ്മാണ സംരംഭങ്ങളും തുടരുകയാണ് എന്നും അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.
1999ലെ കാർഗിൽ യുദ്ധത്തിൽ പാകിസ്താൻ സേനയ്‌ക്കെതിരായ സായുധ സേനയുടെ വിജയത്തിന്റെ സ്മരണയ്ക്കായി വർഷം തോറും ജൂലൈ 26 ന് കാർഗിൽ വിജയ ദിവസമായി ആചരിക്കുന്നു. വടക്കൻ കാർഗിൽ ജില്ലയിലെ പർവതനിരകളിലെ അധിനിവേശ സ്ഥാനങ്ങളിൽ നിന്ന് പാകിസ്താൻ സൈനികരെ വിജയകരമായി പുറത്താക്കിയതിനെ ഈ ദിവസം അടയാളപ്പെടുത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാർഗലിലെ ഇന്ത്യൻ അധീന പ്രദേശങ്ങളിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യൻ പട്ടാളക്കാർ പരാജയപ്പെടുത്തുകയായിരുന്നു. യുദ്ധത്തിൽ ഏകദേശം 527 പേരാണ് രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായത്
ഇന്ത്യൻ പ്രതിരോധ വ്യവസായത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഭാവിയിൽ സജ്ജമായ സായുധ സേനയെ കെട്ടിപ്പടുക്കുന്നതിനായി തദ്ദേശീയ മാർഗങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പ്രവർത്തന ലോജിസ്റ്റിക്‌സും ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് സൈന്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post