വാഷിങ്ടൺ: 2024ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ പിന്മാറുകയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഏതാനും ദിവസങ്ങളായി ബൈഡന്റെ സ്ഥാനാര്ഥിത്വത്തെ കുറിച്ചുള്ള എതിർപ്പ് പാർട്ടിയിലെ വലിയ ചർച്ചാ വിഷയമായിരുന്നു . ബൈഡന്റെ ആരോഗ്യത്തിൽ സംശയം പ്രകടിപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്ന സാഹചര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത് .
നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എൻ്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഞാൻ മാറി നിൽക്കേണ്ടത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും ബൈഡൻ കുറിപ്പിൽ പറഞ്ഞു.
തെരഞ്ഞെടുപ്പിന് വെറും 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും അഭിപ്രായമുയർന്നിരിന്നു . ട്രംപിന് മുന്നിൽ ബൈഡന് പിടിച്ചുനിൽക്കാനാകില്ലെന്നും അഭിപ്രായമുയർന്നു. ബൈഡനു പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയാകുമെന്നാണ് സൂചന. ബൈഡനെ അപേക്ഷിച്ച് ട്രംപിനെതിരെ കമലാ ഹാരിസിന് മെച്ചപ്പെട്ട റേറ്റിംഗ് ഉള്ളതും, സ്ത്രീ വോട്ടർമാർക്കിടയിൽ സ്വാധീനമുള്ളതുമാണ് കാരണം
Discussion about this post