ബെംഗളൂരു: കർണാടകയിൽ മണ്ണിടിച്ചലിനെ തുടർന്ന് കാണാതായ അർജുനായുള്ള തെരച്ചിലിൽ ദൗത്യത്തില്‍ കാലാവസ്ഥ വെല്ലുവിളിയെന്ന് മനസിലാക്കുന്നുവെന്ന് അര്‍ജുന്‍റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന്‍. ശക്തമായ മഴ തുടരുകയാണെന്നും അര്‍ജുനായുള്ള ദൗത്യത്തില്‍ മറ്റൊരു ജീവന്‍ കൂടി അപകടത്തിലാകരുതെന്നും കുടുംബാംഗങ്ങളെ സാഹചര്യം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ജിതിന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു
മഴ തുടരുന്നതിനാൽ നദിയിൽ ശക്തമായ അടിയോഴുക്കുണ്ട്. ഇത് കുറയാൻ കാത്തിരിക്കണമെന്നും മറ്റ് വഴികൾ ഇല്ലെന്നും ജില്ലാ കളക്ടർ തന്നെ വ്യക്തമാക്കിയിരുന്നു. ഡ്രെഡ്ജർ ഉൾപ്പെടെ എത്തിക്കാൻ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതൽ വരുന്ന മൂന്ന് ദിവസം ജില്ലയിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാരിച്ചിരിക്കുന്നത്.
കർണാടക സർക്കാരിന്റെയും, സൈന്യത്തിന്റെയും ഭാഗത്ത് നിന്നും വലിയ അനാസ്ഥയാണെന്നും കാര്യങ്ങളിൽ തൃപ്തിയില്ല എന്നും പല കോണുകളിൽ നിന്നും വന്ന വിമർശനം രക്ഷാ പ്രവർത്തനത്തെ ബാധിച്ചിരുന്നു എന്ന് വിവിധ കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു
Discussion about this post