ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിയിൽ ഗുഢാലോചന നടത്തിയവരിൽ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് ബിആർഎസ് നേതാവ് കെ കവിത എന്ന് സിബിഐ. ഇഡിയുടെ കുറ്റപത്രം കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു. ഇതിലും കവിതയ്‌ക്കെതിരെ തെളിവുകൾ ഇഡി നിരത്തിയിരുന്നു.
2021 ൽ മാർച്ചിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച് ടിഡിപി എംപി മഗുന്ത റെഡ്ഡിയെ കാണുകയും മദ്യവ്യാപാരത്തിൽ പിന്തുണ തേടുകയും ചെയ്തിരുന്നു. പിന്നീട് മഗുന്ത റെഡ്ഡി പിന്തുണ നൽക്കുകയും കെ കവിതയുമായി ബന്ധപ്പെട്ടുകയായിരുന്നു എന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.പ്രതികളുടെ മൊഴികളിലൂടെ സിബിഐ ഇത് കണ്ടെത്തിയിരുന്നു.
ആം ആദ്മി പാർട്ടി നേതാക്കൾക്ക് 292.8 കോടിയോളം കൈക്കൂലി നൽകാനും അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റാനും കവിത സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന സംഘവുമായി ചർച്ചകൾ നടത്തിയിരുന്നതായി ഇഡി കുറ്റപത്രത്തിൽ പറയുന്നു.
ഇൻഡോ സ്പിരിറ്റ്സ് എന്ന സ്ഥാപനത്തെ യഥാർത്ഥ ബിസിനസ് സ്ഥാപനമായി ചിത്രീകരിച്ച് 292.9 കോടി സമ്പാദിക്കുകയും മറ്റ് ബിസിനസിൽ നിന്നും ലഭിച്ച തുകയാണെന്ന് തെറ്റിദ്ധരിപ്പിക്കകയും ചെയ്തതായി കുറ്റപത്രത്തിൽ പറയുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്ക് ഇടനിലക്കാർ വഴി കൈക്കൂലി നൽകുകയും 1,100 കോടിയോളം രൂപ സമ്പാദിക്കാൻ കൂട്ടുനിൽക്കുകയും സർക്കാർ ഉദ്യോഗസ്ഥർക്ക് അനധികൃതമായി സമ്പാദിച്ച പണം കൈമാറാൻ സഹായിക്കുകയും ചെയ്തിരുന്നു. കേസിലെ തന്റെ പങ്ക് മറച്ചുവയ്ക്കായി മൊബൈൽ ഫോണിലെ തെളിവുകളും ഉള്ളടക്കങ്ങളും ഇല്ലാതാക്കിയെന്ന് ഇഡി പറയുന്നു. ഫോർമാറ്റ് ചെയ്തതും ഡാറ്റ ഇല്ലാത്തതുമായ ഒൻപത് ഫോണുകളാണ് കവിത അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാക്കിയത്. എന്നാൽ അനധികൃതമായി പണം സമ്പാധിക്കുക മാത്രമല്ല ഹവാല വഴി ഗോവയിലേക്ക് പണം മാറ്റിയതിലും കവിതയ്ക്ക് പങ്കുണ്ട് എന്നും ഇഡി പറയുന്നു.
കൂടാതെ ഹ്വാല വഴി ഗോവയിലേക്ക് പണം കൈമാറ്റം ചെയ്തതിൽ കവിതയ്ക്ക് ഒപ്പം കൂട്ടുപ്രതികളായ അഭിഷേക് ബോയിൻപള്ളി, പിഎ അശോക് കൗശിക് എന്നിവർക്കും പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post