ന്യൂഡൽഹി: മൊബൈൽ റീചാർജ് താരിഫുകൾ വർദ്ധിപ്പിക്കാൻ പോകുന്നതായി ആദ്യമായി പ്രഖ്യാപനം നടത്തിയത് റിലയൻസ് ജിയോ ആയിരുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനിടെ ആയിരുന്നു താരിഫ് ഉയർത്തുന്നതായുള്ള പ്രഖ്യാപനം. ഇതിന് പിന്നാലെ സമാന രീതിയിൽ ബിഎസ്എൻഎൽ ഒഴികെ മറ്റ് കമ്പനികളും റീചാർജ് നിരക്ക് കൂട്ടി. എന്നാൽ റിലയൻസ് ജിയോ മാത്രം ഇതിന്റെ പേരിൽ വലിയ വിമർശനങ്ങൾ ആയിരുന്നു കേൾക്കേണ്ടിവന്നത്. എന്നാൽ ഇപ്പോഴിതാ പുതിയ റീചാർജ് പ്ലാനുമായി എത്തി വീണ്ടും ഉപഭോക്താക്കളുടെ മനംകവരുകയാണ് ജിയോ.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം പ്ലാൻ എന്ന പേരിലാണ് പുതിയ റീചാർജ് പ്ലാൻ കമ്പനി ആവിഷ്‌കരിച്ചിരിക്കുന്നത്. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. കൂടുതൽ ഇന്റർനെറ്റ് ആവശ്യമായവർക്കായുള്ള ഏറ്റവും ആകർഷകമായ പ്ലാൻ കൂടിയാണ് ഇത്.
ഈ റീചാർജിലൂടെ ഉപഭോക്താക്കൾക്ക് 25 ജിബി ടാറ്റയാണ് ലഭിക്കുക. ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് പ്രതിദിന പരിധി ഇല്ല എന്നതാണ് ഈ പ്ലാനിന്റെ സവിശേഷത. മറ്റ് റീചാർജ് പ്ലാനുകളിൽ നിശ്ചിത പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ പരിധിയില്ലാതെ ഇതിൽ ഇന്റർനെറ്റ് ഉപയോഗിക്കാം.
ഇതിന് പുറമേ മറ്റ് പ്ലാനുകൾക്ക് സമാനമായ രീതിയിൽ പ്രതിദിനം 100 എസ്എംഎസുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. ഇതിന് പുറമേ അൺലിമിറ്റഡ് കോളുകളും ഈ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ലഭിക്കും. 355 രൂപയാണ് ഫ്രീഡം പ്ലാനിന്റെ നിരക്ക്.
Discussion about this post