ന്യൂഡൽഹി: മാതളജ്യൂസില്‍ പ്രത്യേകതരം രാസവസ്തുക്കൾ കലർത്തി വില്‍പന നടത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ജ്യൂസ് കട ജീവനക്കാരായ രണ്ട് പേരാണ് പിടിയിലായത്. കടയുടമക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ രജീന്ദർ നഗർ പ്രദേശത്തായിരുന്നു സംഭവം.
പ്രദേശത്തെ കടയിൽ വിൽക്കുന്ന മാതള ജ്യൂസിൽ രാസപദാർത്ഥങ്ങൾ കലർത്തുന്നുണ്ടെന്ന് നാട്ടുകാരിൽ ചിലരാണ് പോലീസിനെ വിരവമറിയിക്കുകയായിരുന്നു. ഇതിന്റെ തെളിവുകളും നാട്ടുകാർ പോലീസിന് നൽകി. പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ പറയുന്നത് സത്യമാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്നാണ് ജീവനക്കാരെ അറസ്റ്റുചെയ്തത്.
ജ്യൂസിൽ രാസവസ്തു കലർത്താൻ കടയുടമ ഷോയിബാണ് നിർദ്ദേശിച്ചതെന്ന് പിടിയിലായ ജീവനക്കാർ പോലീസിനോട് പറഞ്ഞു.
സ്ഥലത്തെത്തിയ ഫുഡ് സേഫ്ട്‌ടി ഇൻസ്പെക്ടർ ശേഖരിച്ച രാസവസ്തുവിൻ്റെയും ജ്യൂസിൻ്റെയും സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കടയിൽ നിന്ന് വലിയ തോതിൽ രാസവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പരിശോധനാ ഫലം വന്നതിനുശേഷം തുടർന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഏതുതരത്തിലുള്ള രാസവസ്തുവാണ് ജ്യൂസിൽ കലർത്തിയതെന്ന് വ്യക്തമല്ല.
Discussion about this post