മുംബൈ: വാർദ്ധക്യസഹജമായ പ്രശ്നങ്ങളാൽ, ഇന്ത്യൻ ബിസിനസ് രംഗത്തെ അതികായൻ പത്മവിഭൂഷൺ രത്തൻ ടാറ്റ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. ടാറ്റ ഗ്രൂപ്പിനെ സമാനതകളില്ലാത്ത ഉയരങ്ങളിൽ എത്തിച്ചത് കൂടാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടെ അറിയപ്പെട്ട വ്യക്തിയാണ് രത്തൻ ടാറ്റ. ഇന്ത്യയിലും വിദേശത്തും ആരാധകരുള്ള രത്തൻ ടാറ്റയ്ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയൊരു ഫോളോവേഴ്‌സ് ലിസ്റ്റ് ആണുള്ളത്. ഇൻസ്റ്റഗ്രാമിൽ ഒരു കോടിയിലധികം ആളുകളാണ് രത്തൻ ടാറ്റയെ പിന്തുടരുന്നത്.
എണ്ണിയാൽ തീരാത്ത ആളുകൾ പിന്തുടരുന്ന രത്തൻ ടാറ്റ പക്ഷേ, ഇൻസ്റ്റഗ്രാമിൽ രണ്ട് അക്കൗണ്ടുകൾ മാത്രമാണ് ഫോളോ ചെയ്യുന്നത്. ഇതിൽ സമൂഹത്തിലെ ഉന്നതരെയോ അതികായരെയോ ഒന്നും ഇക്കൂട്ടത്തിൽ കാണാൻ കഴിയില്ല. ബിസിനസ് രംഗത്തെയോ പുറത്തെയോ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ ഒന്നുമല്ല, പകരം, ടാറ്റ ട്രസ്റ്റിന്റെ ഇൻസ്റ്റ അക്കൗണ്ടിനെയാണ് രത്തൻ ടാറ്റ ഫോളോ ചെയ്യുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റട്രസ്റ്റിന്റെ ഹാൻഡിലാണ് ഇത്.
വിശ്രമ ജീവിതം നയിച്ചുകൊണ്ടിരുന്ന രത്തൻ ടാറ്റ ബിസിനസ് സ്ഥാനപനങ്ങളുടെ കാര്യത്തിൽ ഇടപെടലുകൾ നടത്താറില്ല. തന്റെ വിശ്രമ ജീവിതത്തിലുടനീളം കൂടുതൽ സമയവും അദ്ദേഹം ചിലവഴിച്ചരുന്നത് ജീവകാരുണ്യ വിഭാഗങ്ങളിലാണ്.
1892 മുതലാണ് ടാറ്റ ട്രസ്റ്റിന് തുടക്കം കുറിക്കുന്നത്. ഈ വർക്ഷം ടാറ്റ എൻഡോവ്‌മെന്റ് ഫണ്ട് സ്ഥാപിച്ചു. ഇന്ത്യൻ പൗരന്മാരുടെ ഉന്നത വിദ്യഭ്യാസത്തിനായി കോടികളാണ് ഈ ഫണ്ട് ചിലവഴിക്കുന്നത്. രണ്ടാമതായി രത്തൻ ടാറ്റ രണ്ടാമതായി പിന്തുടരുന്നത് സ്‌മോൾ അനിമൽ ഹോസ്പിറ്റൽ sahmumbai എന്ന അക്കൗണ്ടിനേയാണ്.
Discussion about this post