ഡല്‍ഹി : പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയ ജെഎന്‍യു ക്യാമ്പസിനെ എതിരായ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നു. ധൈഷണീക അധ്യാപക വിദ്യാര്‍ത്ഥി സമൂഹമെന്ന് ഖ്യാതി കേട്ട സര്സ്സകലാശാലയില് അശ്ലീല സിനിമ ചിത്രീകരിച്ച സംഭവമാണ് ഇപ്പോള്‍ വീണ്ടും ഉയരുന്നത്. ഇക്കാര്യത്തില്‍ സി.ഡി ഉള്‍പ്പടെ തെളിവ് ലഭിച്ചിട്ടും ജെഎന്‍യു അധികൃതര്‍ പോലിസിന് പരാതി പോലും നല്‍കിയില്ലെന്നാണ് പരാതി.
രണ്ട് വര്‍ഷം മുമ്പ് ജെഎന്‍യു സ്കൂള്‍ ഓഫ് ലാന്‍ഗേജ് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ അര്‍ദ്ധ രാത്രിയോടെയാണ് നീലച്ചിത്രം ചിത്രീകരിച്ചത്. ഇവരെ കയ്യോടെ പിടികൂടുകയും ചെയ്തു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബീഹാര്‍ സ്വദേശികളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയുമാണ് ചിത്രത്തിലുള്ളത്. കംമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി നല്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് അശ്ലീല ചിത്രം ഷൂട്ട് ചെയ്തത്.
വിദേശ അശ്ലില ചിത്ര നിര്‍മ്മാതാക്കള്‍ക്ക് വില്പന നടത്തുകയായിരുന്നു ഇവരുടെ ഉദ്ദേശമെന്ന് വ്യക്തമായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പദ്ധതി പിടിക്കപ്പെട്ടതോടെ നടപ്പാക്കാനായില്ല. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ചിത്രീകരണവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഒരാള്‍ എംഎംഎസ് വഴി ക്യാമ്പസില്‍ അശ്ലീല വീഡിയൊ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ക്യാമ്പസിന് പുറത്ത് അശ്ലീല സീഡി വില്ക്കാന് ശ്രമിച്ച ആണ്‍കുട്ടിയെ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പിടികൂടി സിഡി പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പെട്ടെന്ന് തന്നെ കേസ് അവസാനിപ്പിക്കുകയും ചെയ്തു. ഗുരുതരമായ ആരോപണങ്ങളും തെളിവുകളും ഉണ്ടായിട്ടുംപോലിസിന് പരാതി നല്‍കുകയോ ആവശ്യമായ നടപടി എടുക്കുകയോ ചെയ്യാതിരുന്ന സര്‍വ്വകലാശാല അധികൃതരുടെ നടപടി ഏറെ വിമര്‍ശനത്തിന് വഴിവച്ചു.
ജെഎന്‍യുവില്‍ പാക് അനുകൂല മുദ്രാവാക്യം മുഴങ്ങിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ജെഎന്‍യുവില്‍ നടക്കുന്ന നിരവധി മോശപ്പെട്ട കാര്യങ്ങളും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പുറത്ത് വരുന്നുണ്ട്.
Discussion about this post