കശ്മീരില്‍ നിന്ന് പത്ത് പേര് ക്യാമ്പസില്‍ എത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍
ഡല്‍ഹി:ജെ.എന്‍.യു വിലുണ്ടായ രാജ്യവിരുദ്ധ സംഭവങ്ങളുടെ ഉത്തരവാദിത്തം ഡി.എസ്.യു.(ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയന്) നേതാവ് ഉമര്‍ ഖാലിദിലേക്ക് നീളുന്നു. ഇന്ത്യയ്ക്കെതിരെ മുദ്രാവാക്യം വിളിച്ചുവെന്നതടക്കമുള്ള ചെയ്തികളില്‍ പ്രധാന പങ്കുവഹിച്ചത് ഇയാളാണെന്നാണ് കണ്ടെത്തല്‍. ഡല്‍ഹി പോലീസ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമറിന്റെ പേര് എടുത്ത് പറയുന്നുണ്ട്.
സംഭവം നടന്നയന്ന് ടൈസ് നൗവിന്റെ ചാനല്‍ ചര്‍ച്ചയില്‍ ഉമര്‍ ഖാലിദ് പങ്കെടുത്തിരുന്നു. ചര്‍ച്ചയ്ക്കിടെ വാര്‍ത്ത അവതാരകന് അര്‍ണബ് ഉമര്‍ ഖാലിദിനെതിരെ പൊട്ടിത്തെറിച്ചത് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു.
അതിനിടെ കശ്മീരില്‍ നിന്നുള്ള പത്ത് പേര് ജെ.എന്‍.യുവില്‍ എത്തിയിരുന്നുവെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ഇവരായിരുന്നു ക്യാമ്പസിലെ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ഉമര്‍ ഖാലിദായിരുന്നു പ്രതിഷേധ പരിപാടിയുടെ മുഖ്യ സംഘാടകന്‍ എന്ന് പോലീസ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.
തീവ്ര ഇടതുപക്ഷ സംഘടനയായ ഡി.എസ്.യു. നേതാവ് ഉമര്‍ ഖാലിദിന്റെ നേതൃത്വത്തിലുള്ള സംഘം വൈകിട്ട് അഞ്ച് മണിക്ക് ക്യാമ്പസിലെ സബര്‍മതി ധാബക്ക് അടുത്ത് കശ്മീരുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് 1ി ഡല്‍ഹി പോലീസ് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ജെ.എന്‍.യു. അധികൃതര്‍ തടഞ്ഞതോടെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. ഇന്ത്യ തകരുന്നത് വരെ ഞങ്ങളുടെ പോരാട്ടം തുടരും, ഇന്ത്യ ഗോ ബാക്ക്, പാക്കിസ്ഥാന് സിന്ദാബാദ്.. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയര്‍ന്നത്. കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനം നടന്ന സ്ഥലത്തുണ്ടായിരുന്നു എന്നും വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
കനയ്യകുമാറിന്റെ കസ്റ്റഡി 15 ദിവസത്തേക്ക്
Discussion about this post