കനയ്യകുമാറിനെ തല്ലിയ അഭിഭാഷകന്റെ വാക്കുകള്‍ കേട്ട് ഞെട്ടി ഡോക്ടര്‍ തോമസ് ഐസക് ജെഎന്‍യുവിലെ രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിയതില്‍ കാര്യമില്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്. രാജ്യദ്രോഹികള്‍ക്ക് വേണ്ടി കുഴലൂത്ത് തുടര്‍ന്നാല്‍ രാജ്യത്ത് അവരുള്ളിടത്തെല്ലാം ജനങ്ങളുടെ പ്രതിഷേധം തുടരേണ്ടി വരുമെന്നും വി മുരളീധരന് മുന്നറിയിപ്പ് നല്കി. പട്യാല ഹൗസിലെ അഭിഷാകരുടെ നടപടി ഞെട്ടിച്ചുവെന്ന് കാണിച്ച് സിപിഎം നേതാവ് തോമസ് ഐസക് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് വി മുരളീധരന്റെ ഫേസ്ബുക്ക് മറുപടി.
‘ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാര്‍, ഞങ്ങള്‍ മാത്രമായിരുന്നില്ല ഒറ്റുകാര്‍ എന്ന് വരുത്തി തീര്‍ക്കാനാണ് സവര്‍ക്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയേയും ഒക്കെ വലിച്ചിഴക്കുന്നത് . സവര്‍ക്കര്‍ ധീരനായ വിപ്ലവകാരി ആയിരുന്നു . ലോക ചരിത്രത്തില്‍ ആദ്യമായി ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് സെല്ലുലാര്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ നേരിട്ട സവര്‍ക്കര്‍ ഒരിക്കലും ജീവിതം മുഴുവന്‍ ജയിലില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചില്ല, മറിച്ച് ഏതുവിധേനയും പുറത്തിറങ്ങി വിപ്ലവ പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സവര്‍ക്കര്‍ എന്താണെന്ന് വ്യക്തമായി അറിയുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നത് വരെ അദ്ദേഹത്തിന് ശാശ്വത മോചനം നല്കിയതേ ഇല്ല. രത്നഗിരിയിലും അദ്ദേഹം ജയിലിലും വീട്ടു തടങ്കലിലും ആയിരുന്നു. ലണ്ടനിലെ ശാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാ ഹൗസില്‍ വീര സവര്‍ക്കറുടെ അതിഥിയായിട്ടുണ്ട് ലെനിന് എന്ന് തോമസ് ഐസക്കിനറിയാമോ ?’-
വി മുരളീധരന് ചോദിക്കുന്നു.
സവര്‍ക്കറുടെ ഹിന്ദു മഹാസഭയുമായി ആര്‍എസ്എസിന് ബന്ധമൊന്നും ഇല്ലെന്നും, തോമസ് ഐസക് വിമര്‍ശന വിധേയമാക്കുന്ന കാലഘട്ടത്തില്‍ ഹിന്ദു മഹാസഭയുടെ തലപ്പത്ത് സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജി ആയിരുന്നുവെന്നും മുരളീധരന് ചൂണ്ടിക്കാട്ടുന്നു. ഈ നിര്‍മ്മന്‍ ചന്ദ്ര ചാറ്റര്‍ജിയെ ബുര്‍ധ്വാനില്‍ നിന്ന് 1963ലും, 67 ലും ലോകസഭയില്‍ എത്തിച്ച് തോമസ് ഐസക്കിന്റെ പാര്‍ട്ടിയായിരുന്നു. അന്ന് ജ്യോതിബാസുവും, കൂട്ടരും ഹിന്ദുമഹാസഭ നേതാവിന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തോമസ് ഐസകിന് കൂടി അവകാശപ്പെട്ടതാണെന്നും മുരളിധരന് പരിഹസിക്കുന്നു.
‘ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യം നല്കിയ പണം കൊണ്ടാണ് നേരറിയാന്‍ നേരത്തെ അറിയാന്‍ പത്രം തുടങ്ങിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാതെ കരിദിനം ആചരിച്ചവരും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ. തോമസ് ഐസക്, അമേരിക്കയിലുള്ള മകളോട് ഒന്ന് ചോദിക്കണം , അവിടുത്തെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഒസാമ ബിന്‍ ലാദനെ പിന്തുണച്ച് പ്രകടനം നടത്താന്‍ അനുവദിക്കുമോ എന്ന്. എന്നിട്ട് മതി ഇന്ത്യയിലിരുന്ന് ഞെട്ടുന്നത്.
‘മുരളീധരന് കളിയാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജെ.എന്‍.യുവില്‍ ദശാബ്ദങ്ങളായി രാഷ്ട്ര ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത് തോമസ് ഐസക്കിന്റെ പാര്‍ട്ടിയുടെ സംരക്ഷണത്തിലായിരുന്നു. ഇക്കഴിഞ്ഞ ദിവസം ജെ.എന്‍.യുവില്‍ ഉയര്‍ന്ന അത്യന്തം ഹീനമായ രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങള്‍ കേട്ടപ്പോള്‍ ഒരു ഞെട്ടലും തോന്നാതിരുന്ന തോമസ് ഐസക്, പട്യാല കോടതി വളപ്പില്‍ ചില അഭിഭാഷകര്‍ നടത്തിയ വൈകാരിക പ്രകടനത്തെപ്പറ്റി കേട്ടപ്പോള്‍ ഞെട്ടിയത്രെ. കഷ്ടം. വിവാദ കേസുകളില്‍ കോടതിയില്‍ ഹാജരാക്കുന്ന പ്രതികള്‍ക്ക് നേരെ പൊതു സമൂഹം ഇതിന് മുമ്പും രോഷപ്രകടനം നടത്തിയിട്ടുണ്ട്. കേരളത്തിലടക്കം. വന്ദേ മാതരവും ഭാരത മാതാവിന് ജയ് മുദ്രാവാക്യവും വിളിച്ചെത്തിയ അഭിഭാഷകരാണ് അവിടെ പ്രതിഷേധിച്ചത്. അവര്‍ ബി.ജെ.പി ആഹ്വാനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വന്നവരല്ല. ഡല്‍ഹി പോലീസ് സംഭവത്തില്‍ നടപടി എടുക്കും എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങുന്നതിനെ ബി.ജെ.പി അംഗീകരിക്കുന്നില്ല. തോമസ് ഐസക് ഇന്ത്യയിലെ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലേ? കയ്യൂക്ക് കൊണ്ടല്ല , ആശയ പ്രചരണം നടത്തി ജനങ്ങളുടെ അംഗീകാരം നേടിയാണ് ബി.ജെ.പി രാജ്യം ഭരിക്കുന്നത്. അതല്ലാതെ ഞങ്ങള്‍ പാര്‍ലമെന്റിന്റെ ഓട് പൊളിച്ച് ഇറങ്ങിയവരല്ല. ബി.ജെ.പിയെ അംഗീകരിച്ച ജനം തോമസ് ഐസക്കിന്റെ പാര്‍ട്ടി മുന്നോട്ട് വച്ച ആശയത്തെ നിഷ്കരുണം തളളിയതുമാണ്. കേരളത്തിലെ ബി.ജെ.പിക്കാരുടെ മാന്യതക്ക് തോമസ് ഐസക്കിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യവുമില്ല. രാജ്യദ്രോഹികള്‍ക്ക് വേണ്ടി കുഴലൂത്ത് തുടര്‍ന്നാല്‍ സി പി എമ്മിന് രാജ്യത്ത് അവരുള്ളിടത്തെല്ലാം ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരും എന്നത് സ്വാഭാവികമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റിയ പാരമ്പര്യമുള്ള കമ്യൂണിസ്റ്റുകാര്‍, ഞങ്ങള്‍ മാത്രമായിരുന്നില്ല ഒറ്റുകാര്‍ എന്ന് വരുത്തി തീര്‍ക്കാനാണ് സവര്‍ക്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയേയും ഒക്കെ വലിച്ചിഴക്കുന്നത് . സവര്‍ക്കര്‍ ധീരനായ വിപ്ലവകാരി ആയിരുന്നു . ലോക ചരിത്രത്തില്‍ ആദ്യമായി ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച് സെല്ലുലാര്‍ ജയിലില്‍ കൊടിയ പീഡനങ്ങള്‍ നേരിട്ട സവര്‍ക്കര്‍ ഒരിക്കലും ജീവിതം മുഴുവന്‍ ജയിലില്‍ തീര്‍ക്കാന്‍ ഉദ്ദേശിച്ചില്ല, മറിച്ച് ഏതുവിധേനയും പുറത്തിറങ്ങി വിപ്ലവ പ്രവര്‍ത്തനം തുടരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സവര്‍ക്കര്‍ എന്താണെന്ന് വ്യക്തമായി അറിയുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്നത് വരെ അദ്ദേഹത്തിന് ശാശ്വത മോചനം നല്കിയതേ ഇല്ല. രത്നഗിരിയിലും അദ്ദേഹം ജയിലിലും വീട്ടു തടങ്കലിലും ആയിരുന്നു. ലണ്ടനിലെ ശാംജി കൃഷ്ണവര്‍മ്മയുടെ ഇന്ത്യാ ഹൗസില്‍ വീര സവര്‍ക്കറുടെ അതിഥിയായിട്ടുണ്ട് ലെനിന് എന്ന് തോമസ് ഐസക്കിനറിയാമോ ? സവര്‍ക്കറുടെ ഹിന്ദുമഹാസഭയുമായി ആര്.എസ്.എസ്സിന് ബന്ധമൊന്നുമില്ല . എന്നാല്‍ തോമസ് ഐസക് വിമര്‍ശന വിധേയമാക്കുന്ന കാലഘട്ടത്തില്‍ ഹിന്ദുമഹാസഭയുടെ തലപ്പത്ത് സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ പിതാവ് നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജിയാണ് ഉണ്ടായിരുന്നത്. ഹിന്ദുമഹാസഭയുടെ സ്ഥാപകാംഗവും ദേശീയ അദ്ധ്യക്ഷനുമായിരുന്നു നിര്‍മല്‍ ചന്ദ്ര ചാറ്റര്‍ജി . അതേ നിര്‍മ്മല്‍ ചന്ദ്ര ചാറ്റര്‍ജിയെ ബുര്‍ധ്വാനില്‍ നിന്ന് 1963 ലും 67 ലും ലോക്സഭയില്‍ എത്തിച്ചത് തോമസ് ഐസക്കിന്റെ പാര്‍ട്ടിയായിരുന്നു ( വിശദമായനക്ക് keeping the faith Memories of a Parlamentarian by Comrade Somnath Chatterjee) . അന്ന് ജ്യോതിബാസുവും കൂട്ടരും ഹിന്ദുമഹാസഭ നേതാവിന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് തോമസ് ഐസക്കിന് കൂടി അവകാശപ്പെട്ടതാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുക്കാനും സമര ഭടന്മാരെ പിടികൂടി ബ്രിട്ടീഷ് പോലീസിനെ ഏല്പിക്കാനും സഖാക്കള്‍ നടത്തുന്ന ‘ പ്രയത്നങ്ങള്‍ ‘ വിശദീകരിച്ച് ബ്രിട്ടീഷ് സര്‍ക്കാരിന് അന്നത്തെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി പി.സി.ജോഷി അയച്ച റിപോര്‍ട്ട് ചരിത്ര രേഖയാണ്. ആ ഒറ്റലിന് പ്രത്യുപകാരമായി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ബ്രിട്ടീഷ് സാമ്രാജ്യം നല്കിയ പണം കൊണ്ടാണ് നേരറിയാന്‍ നേരത്തെ അറിയാന്‍ പത്രം തുടങ്ങിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യം അംഗീകരിക്കാതെ കരിദിനം ആചരിച്ചവരും കമ്മ്യൂണിസ്റ്റുകാര്‍ തന്നെ. തോമസ് ഐസക്, അമേരിക്കയിലുള്ള മകളോട് ഒന്ന് ചോദിക്കണം , അവിടുത്തെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഒസാമ ബിന്‍ ലാദനെ പിന്തുണച്ച് പ്രകടനം നടത്താന്‍ അനുവദിക്കുമോ എന്ന്. എന്നിട്ട് മതി ഇന്ത്യയിലിരുന്ന് ഞെട്ടുന്നത്.
ഡോ.തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്-
Discussion about this post