മലപ്പുറം: കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകളിൽ അതീവ ജാഗ്രതവേണമെന്ന നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് ഉത്തരവിറക്കി കളക്ടർ . ഇനി ഒരു അറിയപ്പുണ്ടാകുന്നത് വരെ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്നാണ് നിർദ്ദേശം. ജില്ലാ കളക്ടർ വി ആർ വിനോദ്ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അതേസമയം സർക്കാർ വകുപ്പുകളും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് അഭ്യർഥിച്ച കളക്ടർ, വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും വ്യക്തമാക്കി.
Discussion about this post