ലാസ: ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ മരണ സംഖ്യ നൂറ് കവിഞ്ഞു. ഇതുവരെ 126 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോഴും പല പ്രദേശങ്ങളിലും രക്ഷാ പ്രവർത്തനം തുടരുകയാണ്. അതിനാൽ മരണ സംഖ്യ വീണ്ടും ഉയരുമെന്നാണ് സൂചന. 188 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ആറ് ഭൂചലനങ്ങളാണ് ടിബറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായത്. ആദ്യ ഭൂചലനത്തിന് പിന്നാലെ തുടർച്ചയായി തുടർ ചലനങ്ങൾ ഉണ്ടാകുകയായിരുന്നു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്. ഇതിന്റെ പ്രകമ്പനം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലും അനുഭവപ്പെട്ടിരുന്നു.
ടിബറ്റിലെ ടിൻഗ്രി മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ആണ് വിവരം. ഈ മേഖലയിൽ കനത്ത നാശനഷ്ടം ഉണ്ടായി. ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ ഇവിടെ നിലം പൊത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ദുരിത ബാധിതകർക്ക് ആശ്വാസവാക്കുകളുമായി ഇന്ത്യൻ ജനതയും കേന്ദ്രസർക്കാരും രംഗത്ത് എത്തി. ഭൂചലനത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം ദുരന്തത്തിൽ നിന്നും കരകയറാൻ ടിബറ്റിനൊപ്പം ഉണ്ടാകുമെന്നും അറിയിച്ചു.
Discussion about this post